വയനാട് : ജില്ലയിൽ വേലിയമ്പം, മരകാവ്, ചെറുവള്ളി പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി. കൃഷിയിടങ്ങളിൽ കാട്ടാനകൾ പ്രവേശിക്കുന്നത് തടയുന്നതിനായി സ്‌ഥാപിച്ച വൈദ്യുതി വേലിയും തകർത്തുകൊണ്ടാണ് കഴിഞ്ഞ ദിവസം ഇവിടെ ആനയിറങ്ങിയത്. കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ വർഷമായിരുന്നു ചണ്ണക്കൊല്ലി വനാതിര്‍ത്തിയില്‍ വൈദ്യുതി വേലിയും, ഗേറ്റും സ്‌ഥാപിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ഇറങ്ങിയ കാട്ടാനകൾ നിരവധി കർഷകരുടെ കൃഷി നശിപ്പിച്ചു. നെക്കുപ്പ റോഡിലൂടെ കടന്നുവരുന്ന ആനകള്‍ വേലിയമ്പത്തും മരകാവിലുമെത്തി നേരം പുലരും വരെ കൃഷി നശിപ്പിക്കുന്നതായി കർഷകർ വ്യക്‌തമാക്കി. 4 ആനകളാണ് കഴിഞ്ഞ ദിവസം പ്രദേശത്തിറങ്ങി നാശനഷ്‌ടങ്ങൾ സൃഷ്‌ടിച്ചത്. ഇവിടങ്ങളിൽ കാവലിന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ ഇല്ലെന്നും നാട്ടുകാർ വ്യക്‌തമാക്കി.
കാട്ടാനശല്യം രൂക്ഷമായതോടെ ഭൂദാനം, വേലിയമ്പം നിവാസികൾക്ക് രാത്രിസമയങ്ങളിൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്‌ഥയാണ്. കൂടാതെ ക്ഷീര കര്‍ഷര്‍ക്ക് രാവിലെ തൊഴുത്തില്‍ പോയി കറവ നടത്താനും, സംഘങ്ങളില്‍ പാല്‍ എത്തിക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതിനാൽ ഈ പ്രദേശങ്ങളിൽ രൂക്ഷമായി തുടരുന്ന കാട്ടാന പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം ഉണ്ടാക്കണമെന്നാണ് ജനകീയ കര്‍ഷക സമിതി ആവശ്യപ്പെടുന്നത്.
Read also : നാരദ കേസ്; തൃണമൂൽ നേതാക്കളുടെ വീട്ടുതടങ്കൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ