ജില്ലയിൽ കാട്ടാനശല്യം രൂക്ഷം; കാടിറങ്ങിയത് വൈദ്യുതി വേലിയും തകർത്ത്

By Team Member, Malabar News
wild elephant attack
Representational image
Ajwa Travels

വയനാട് : ജില്ലയിൽ വേലിയമ്പം, മരകാവ്, ചെറുവള്ളി പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി. കൃഷിയിടങ്ങളിൽ കാട്ടാനകൾ പ്രവേശിക്കുന്നത് തടയുന്നതിനായി സ്‌ഥാപിച്ച വൈദ്യുതി വേലിയും തകർത്തുകൊണ്ടാണ് കഴിഞ്ഞ ദിവസം ഇവിടെ ആനയിറങ്ങിയത്. കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ വർഷമായിരുന്നു ചണ്ണക്കൊല്ലി വനാതിര്‍ത്തിയില്‍ വൈദ്യുതി വേലിയും, ഗേറ്റും സ്‌ഥാപിച്ചത്‌.

കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ഇറങ്ങിയ കാട്ടാനകൾ നിരവധി കർഷകരുടെ കൃഷി നശിപ്പിച്ചു. നെക്കുപ്പ റോഡിലൂടെ കടന്നുവരുന്ന ആനകള്‍ വേലിയമ്പത്തും മരകാവിലുമെത്തി നേരം പുലരും വരെ കൃഷി നശിപ്പിക്കുന്നതായി കർഷകർ വ്യക്‌തമാക്കി. 4 ആനകളാണ് കഴിഞ്ഞ ദിവസം പ്രദേശത്തിറങ്ങി നാശനഷ്‌ടങ്ങൾ സൃഷ്‌ടിച്ചത്‌. ഇവിടങ്ങളിൽ കാവലിന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ ഇല്ലെന്നും നാട്ടുകാർ വ്യക്‌തമാക്കി.

കാട്ടാനശല്യം രൂക്ഷമായതോടെ ഭൂദാനം, വേലിയമ്പം നിവാസികൾക്ക് രാത്രിസമയങ്ങളിൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്‌ഥയാണ്. കൂടാതെ ക്ഷീര കര്‍ഷര്‍ക്ക് രാവിലെ തൊഴുത്തില്‍ പോയി കറവ നടത്താനും, സംഘങ്ങളില്‍ പാല്‍ എത്തിക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതിനാൽ ഈ പ്രദേശങ്ങളിൽ രൂക്ഷമായി തുടരുന്ന കാട്ടാന പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം ഉണ്ടാക്കണമെന്നാണ് ജനകീയ കര്‍ഷക സമിതി ആവശ്യപ്പെടുന്നത്.

Read also : നാരദ കേസ്; തൃണമൂൽ നേതാക്കളുടെ വീട്ടുതടങ്കൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE