സിംഗു: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്ന് കര്‍ഷകര്‍. ഡെല്‍ഹി-ഹരിയാന അതിര്‍ത്തി പ്രദേശമായ സിംഗുവില്‍ രണ്ടാം ദിവസവും കര്‍ഷക പ്രതിഷേധം ശക്‌തമായി തുടരുന്നു. അതിര്‍ത്തി തുറക്കണമെന്നും, രാംലീല മൈതാനം വിട്ടുനല്‍കണം എന്നുമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. ആവശ്യം അംഗീകരിക്കുന്നതു വരെ കര്‍ണാല്‍ ദേശീയപാതയില്‍ പ്രതിഷേധം തുടരാനാണ് കര്‍ഷകരുടെ തീരുമാനം.
ഡെല്‍ഹി പോലീസിന്റെയും കേന്ദ്രസേനയുടെയും വന്‍ സന്നാഹമാണ് മേഖലയില്‍ തമ്പടിച്ചിരിക്കുന്നത്. പോലീസ് ഇതുവരെയും സിംഗു അതിര്‍ത്തി തുറക്കാന്‍ തയാറായിട്ടില്ല. കര്‍ഷകര്‍ ഇതിനിടെ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിച്ചു.
അതേസമയം, ഡെല്‍ഹി ചലോ പ്രക്ഷോഭത്തിന്റെ മൂന്നാം ദിവസമായ ഇന്ന് പടിഞ്ഞാറന്‍ ഡെല്‍ഹിയാണ് ശ്രദ്ധാകേന്ദ്രം. ഡെല്‍ഹിയില്‍ പ്രവേശിപ്പിക്കില്ലെന്ന ഉറച്ച നിലപാടില്‍ ഇന്നലെ പോലീസ് അയവ് വരുത്തിയിരുന്നു. എന്നാല്‍ തിക്രി അതിര്‍ത്തി വഴി കര്‍ഷകര്‍ ഡെല്‍ഹിയിലേക്ക് പ്രവേശിച്ചു.
ബുറാഡി നിരങ്കാരി സംഗമം മൈതാനിയില്‍ അര്‍ധരാത്രിയോടെ കര്‍ഷക നേതാക്കള്‍ ഉള്‍പ്പടെ എത്തിയിരുന്നു. ഡെല്‍ഹി പോലീസ് അയഞ്ഞതോടെ ഹരിയാന- പഞ്ചാബ് അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. അംബാല ശംഭു അതിര്‍ത്തിയിലെ ബാരിക്കേഡുകള്‍ നീക്കിയിട്ടുണ്ട്. ആരെയും തടയില്ലെന്ന് അംബാല പോലീസ് അറിയിച്ചു.
Read Also: കൽക്കരി കുംഭകോണം; ബംഗാളിൽ 20 ഇടത്ത് സിബിഐ റെയ്‌ഡ്