അമരാവതി: ഗര്‍ഭിണിയാകാനായി പൊക്കിള്‍കൊടി ഭക്ഷിച്ച 19കാരിക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ തുബാഡു ഗ്രാമത്തിലാണ് സംഭവം. മൂന്നുവര്‍ഷം മുമ്പ് വിവാഹിതയായ യുവതി കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ് പൊക്കിള്‍കൊടി കഴിച്ചത്. രണ്ടുവര്‍ഷത്തോളമായി നടന്നുവരുന്ന പല നാടന്‍ മരുന്നുകള്‍ക്കുമൊപ്പം നാട്ടുകാര്‍ ചിലര്‍ പറഞ്ഞത് പ്രകാരമാണ് യുവതി ഇതിന് മുതിര്‍ന്നത്.
തുടര്‍ന്ന് യുവതി നവജാത ശിശുവിന്റെ പൊക്കിള്‍കൊടി ശേഖരിക്കുകയും വ്യാഴാഴ്‌ച രാത്രി ഭക്ഷിക്കുകയുമായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ യുവതിക്ക് ശാരീരിക അസ്വസ്‌ഥതകള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് നരസറോപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്‌ച മരണത്തിനു കീഴടങ്ങി. അതേസമയം യുവതിയുടെ മരണവുമായി ബന്ധപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം മരണകാരണം വ്യക്‌തമായാല്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Read also: ജമ്മുവിലെ ഹർവാനിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന ഭീകരനെ വധിച്ചു