തലപ്പുഴ: തവിഞ്ഞാൽ പഞ്ചായത്തിലെ വരയാലിൽ താൽകാലികമായി നിർമിച്ച മരപ്പാലവും തകർന്നു വീണു. നേരത്തെ തകർന്ന കലുങ്ക് രണ്ട് വർഷമായിട്ടും പുനർനിർമിച്ചിട്ടില്ല. ഇതോടെ യാത്രക്കാർ ദുരിതത്തിലാണ്. 2019ലെ പ്രളയത്തിലാണ് മാനന്തവാടി-തലശേരി റോഡിനെ ബന്ധിപ്പിക്കുന്ന കലുങ്ക് തകർന്നത്. ശക്‌തമായ മലവെള്ള പാച്ചിലിൽ കലുങ്കിന്റെ ഇരുഭാഗത്തേക്കും കെട്ട് ഇടിഞ്ഞുവീണ് തകരുകയായിരുന്നു. ഇതേ തുടർന്ന് മാസങ്ങളായി നാട്ടുകാർക്ക് ഇതുവഴി യാത്ര ചെയ്യാൻ സാധിച്ചിരുന്നില്ല.
മഴക്കാലം കഴിഞ്ഞതോടെ നാട്ടുകാർ മുൻകൈ എടുത്ത് ഇവിടെ മരപ്പലക ഉപയോഗിച്ച് താൽകാലിക പാലം നിർമിക്കുകയായിരുന്നു. എന്നാൽ, പലകകൾ ജീർണിച്ച് ഇളകി തെറിച്ചതോടെ ഇതിലൂടെയുള്ള യാത്രയും നിലച്ച മാറ്റാന്. പേര്യ, തലശേരി, മാനന്തവാടി എന്നിവിടങ്ങളിലേക്ക് പോകാൻ നിത്യേന നിരവധി ആളുകളാണ് ഈ പാലത്തെ ആശ്രയിക്കുന്നത്. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തതിനാൽ നിർമാണ സാമഗ്രികളും മറ്റും പ്രദേശത്തേക്ക് എത്തിക്കാനും ബുദ്ധിമുട്ടാണ്.
Also Read: ഉള്ള് തണുപ്പിക്കാം; ജാനകിക്കും നവീനും പിന്തുണയുമായി മിൽമ