സിങ്കപ്പൂര്‍: വുഡ്‌ലാന്‍ഡ്‌സ് ഇരട്ട കൊലപാതകത്തില്‍ പ്രതി ടിയോ ഗിം ഹേങ്ങിന് വധശിക്ഷ. ഭാര്യയെയും മകളെയും കൊന്ന ശേഷം ഒരാഴ്‌ചയോളം മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞതിനാണ് സിങ്കപ്പൂര്‍ കോടതി ടിയോ ഗിം ഹേങ്ങിന് വധശിക്ഷ വിധിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്ന ഭാര്യ ച്യൂങ് പേയ് ഷാന്‍ (39), നാല് വയസുള്ള മകള്‍ സി നാങ് എന്നിവരെയാണ് ടിയോ അതിക്രൂരമായി കൊലപ്പെടുത്തിയത്.
ജോലി നഷ്‌ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതകളും തര്‍ക്കങ്ങളുമാണ് ഭാര്യയുടെയും മകളുടെയും കൊലപാതകത്തില്‍ കലാശിച്ചത്. ഭാര്യയുടെ കഴുത്തില്‍ തുണി മുറുക്കി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് മകളെയും സമാനരീതിയില്‍ കൊന്നു. ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ കിടക്കയില്‍ കിടത്തി ഏഴ് ദിവസം കൂടെ കഴിഞ്ഞു.
ഇതിനിടെ ജീവനൊടുക്കാന്‍ പല തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഏഴ് ദിവസങ്ങള്‍ക്ക് ശേഷം ഭാര്യ സഹോദരന്‍ വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. 2017ലെ ചൈനീസ് പുതുവല്‍സര ദിനമായിരുന്നു കൊലപാതകം.
Read also: ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാർ; ചൈനയുൾപ്പടെ 15 രാജ്യങ്ങൾ ഒപ്പുവെച്ചു; ഇന്ത്യ പിൻമാറി