ദുബായ്: ടി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ സൂപ്പര്‍ 12 പോരാട്ടത്തിന് ഒരു ദിവസം മുൻപ് തന്നെ ടീമിനെ പ്രഖ്യാപിച്ച് പാകിസ്‌ഥാന്‍. ബാറ്റിംഗ് സെൻസേഷൻ ബാബര്‍ അസം നായകനായ 12 അംഗ ടീമിനെയാണ് പാക് ബോർഡ് ഇന്ന് പ്രഖ്യാപിച്ചത്. ബാബര്‍ നയിക്കുന്ന ബാറ്റിംഗ് നിരയില്‍ ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, മുഹമ്മദ് റിസ്‌വാന്‍ എന്നിവര്‍ പിന്നാലെയെത്തും.
റിസ്‌വാനായിരിക്കും വിക്കറ്റ് കീപ്പര്‍. ഓള്‍റൗണ്ടര്‍മാരായി ഇമാദ് വസീമിനും ഷദാബ് ഖാനും പുറമെ വെറ്ററന്‍ താരങ്ങളായ മുഹമ്മദ് ഹഫീസും ഷോയിബ് മാലിക്കുമുണ്ട്. ഹാരിസ് റൗഫ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി എന്നിവരാണ് സ്‌പെഷ്യലിസ്‌റ്റ് ബൗളര്‍മാര്‍. ടോസ് വേളയില്‍ പിച്ചിലെ സാഹചര്യം പരിഗണിച്ചാവും അന്തിമ ഇലവനെ പ്രഖ്യാപിക്കുക.
ദുബായിലാണ് ഇന്ത്യ-പാക് സൂപ്പര്‍പോരാട്ടം നടക്കുന്നത്. ലോകകപ്പ് വേദികളില്‍ പാകിസ്‌ഥാന് ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പില്‍ ഏഴ് തവണ ഇരുവരും മുഖാമുഖം വന്നപ്പോള്‍ നിരാശയായിരുന്നു പാകിസ്‌ഥാന് ഫലം. ടി-20യിലും കണക്കുകൾ സമാനമായിരുന്നു. അതിനാൽ തന്നെ ഇന്ത്യയെ കീഴടക്കാൻ ഉറച്ചാണ് പാക് ടീമിന്റെ വരവ്.
Read Also: വാണി വിശ്വനാഥ് വീണ്ടും സിനിമാ ലോകത്തേക്ക്; തിരിച്ചുവരവ് ബാബുരാജിനൊപ്പം