ന്യൂഡെൽഹി: ബോളിവുഡ് നടനും ഗായകനുമായ യോ യോ ഹണി സിംഗിനെതിരെ ഗാർഹിക പീഡന പരാതിയുമായി ഭാര്യ ശാലിനി തൽവാർ. ഗാർഹിക പീഡനം, ലൈംഗിക പീഡനം, മാനസിക പീഡനം തുടങ്ങിയവ ഉന്നയിച്ച് ഡൽഹി തീസ് ഹസാരി കോടതിയിലാണ് ശാലിനി ഹരജി നൽകിയിരിക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട് കേസ് രജിസ്‌റ്റർ ചെയ്‌ത് കോടതി ഹണി സിങ്ങിന് നോട്ടീസയച്ചു.
ആഗസ്‌റ്റ് 28നകം മറുപടി നൽകാനാണ് നോട്ടീസിൽ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ശാലിനി തൽവാറിന് അനുകൂലമായി കോടതി ഇടക്കാലവിധിയും പുറപ്പെടുവിച്ചിട്ടുണ്ട്. ഇരുവരുടേയും ഉടമസ്‌ഥതയിലുള്ള വീട്ടിലേക്ക് ഹണി സിംഗ് പ്രവേശിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്.
2011ൽ ദീപിക പദുകോണും സെയ്ഫ് അലിഖാനും പ്രധാന വേഷത്തിലെത്തിയ കോക്ടെയിൽ എന്ന സിനിമയിലൂടെയാണ് യോ യോ ഹണി സിംഗ് പ്രശസ്‌തനായത്.
Read also: പ്രതിപക്ഷ പ്രതിഷേധത്തിൽ സംയമനം പാലിക്കുക; ഭരണപക്ഷ എംപിമാരോട് മോദി