തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയെ അനുകൂലിച്ച ശശി തരൂര്‍ എംപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി സംസാരിച്ചതും കെ-റെയിൽ വിഷയത്തിൽ സ്വീകരിച്ച നിലപാടും ചൂണ്ടിക്കാട്ടിയാണ് സംസ്‌ഥാന കമ്മിറ്റി യോഗത്തില്‍ തരൂരിനെതിരെ രൂക്ഷമായി വിമര്‍ശിച്ചത്.
കെ-റെയിലിനെ അനുകൂലിച്ചുള്ള തരൂരിന്റെ നിലപാടിനെതിരെ സംസ്‌ഥാന ജനറല്‍ സെക്രട്ടറി എബിന്‍ വര്‍ക്കിയും രംഗത്തെത്തിയിരുന്നു. യുഎന്‍ അണ്ടര്‍ സെക്രട്ടറി ആയിരുന്ന തരൂര്‍ പിണറായിയുടെ സെക്രട്ടറി പണി എടുക്കരുതെന്നായിരുന്നു വിമര്‍ശനം.
അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് ശശിതരൂരെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പരിഹസിച്ചു. ഒരു വശത്ത് പദ്ധതിയെ എതിര്‍ക്കുകയാണെന്ന് പറയുന്ന കോണ്‍ഗ്രസ് മറുവശത്ത് വേട്ടക്കാരനൊപ്പം ഓടുന്ന ഇരട്ട സമീപമാണ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
തരൂരിനോട് വിശദീകരണം ചോദിക്കാതെ അദ്ദേഹത്തിന്റെ നിലപാട് തിരുത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. നിലപാട് തിരുത്തിയില്ലെങ്കില്‍ തുടര്‍ന്ന് എന്ത് ചെയ്യുമെന്ന് ജനങ്ങളോട് പറയാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും മുരളീധരന്‍ പറഞ്ഞു.
Read also: അതിർത്തിയിൽ ചൈനീസ് നിർമിത ഡ്രോൺ തകർത്തു; സൈന്യം ജാഗ്രതയിൽ