തിരുവനന്തപുരം: പൊതുമേഖലാ സ്‌ഥാപനമായ കെഎസ്ആർടിസിക്ക് വേണ്ടി 1,800 കോടി രൂപ നീക്കിവെക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 3,000 ബസുകൾ വാങ്ങാനായി കെഎസ്ആർടിസിക്ക് 50 കോടി അനുവദിക്കും. കെഎസ്ആർടിസി ബസുകൾ സിഎൻജിയിലേക്ക് മാറ്റാൻ സാമ്പത്തിക സഹായം നൽകും. കേരള ഓട്ടോ മൊബൈൽസ് നിർമിക്കുന്ന 10,000 ഇ-ഓട്ടോകൾക്ക് 30,000 രൂപ സബ്‌സിഡി നൽകി.
വൈദ്യുതി വാഹനങ്ങൾക്കായി സംസ്‌ഥാനത്ത് 236 ചാർജിങ് സ്‌റ്റേഷനുകൾ സ്‌ഥാപിക്കും. വൈദ്യുതി വാഹനങ്ങൾക്ക് ആദ്യത്തെ 5 വർഷം 50 ശതമാനം നികുതി അനുവദിച്ചു. സംസ്‌ഥാനത്ത് നിലവിൽ 2,000ത്തോളം വൈദ്യുതി വാഹനങ്ങൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ അറിയിച്ചു.
Read also: പത്രപ്രവർത്തക പെൻഷൻ വർധിപ്പിച്ചു; വനിതാ സംവിധായകർക്ക് മൂന്ന് കോടി