കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 441.20 ഗ്രാം സ്വര്‍ണ്ണമാണ് വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്. ഏകദേശം 22 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാണിത്. കഴിഞ്ഞ ദിവസം ഫ്ളൈ ദുബായ് എഫ്ഇസെഡ് 4313 വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നുമാണ് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം സ്വര്‍ണ്ണം പിടികൂടിയത്.
കാസര്‍ഗോഡ് സ്വദേശിയായ യാത്രക്കാരനില്‍ നിന്നുമാണ് കസ്‌റ്റംസ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. കാപ്‌സ്യൂള്‍ രൂപത്തിലുള്ള 433 ഗ്രാം സ്വര്‍ണ്ണവും, 29.99 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ നാണയവും, 30.11 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ മോതിരവുമാണ് യാത്രക്കാരനില്‍ നിന്നും കണ്ടെടുത്തത്. കസ്‌റ്റംസ് അസിസ്‌റ്റന്റ് കമ്മീഷണര്‍ കെവി രാജന്റെ നിര്‍ദേശപ്രകാരമാണ് കരിപ്പൂരില്‍ കഴിഞ്ഞ ദിവസം കസ്‌റ്റംസ് തിരച്ചില്‍ നടത്തിയത്. സൂപ്രണ്ട് പ്രവീണ്‍ കുമാര്‍ കെ കെ, ഇൻസ്‌പെക്‌ടർമാരായ ഇ മുഹമ്മദ് ഫൈസല്‍, പ്രതീഷ് എം, സന്തോഷ് ജോണ്‍ എന്നിവരാണ് സ്വര്‍ണ്ണവേട്ടക്ക് നേതൃത്വം നല്‍കിയത്.
Read also : തപാല്‍ വോട്ടില്‍ ആശയക്കുഴപ്പമില്ല; തിരഞ്ഞെടുപ്പ് കമ്മീഷണര്‍