ഏഴ് മാസത്തിനിടെ മഹാരാഷ്‌ട്രയിൽ മരിച്ചത് 4872 നവജാത ശിശുക്കൾ

പ്രതിദിനം ശരാശരി 23 മരണങ്ങളാണ് ഏപ്രിൽ മുതൽ ഒക്‌ടോബർ വരെയുള്ള കാലയളവിൽ ഉണ്ടായതെന്ന് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി താനാജി സാവന്ത് നിയമസഭയിൽ പറഞ്ഞു.

By Trainee Reporter, Malabar News
newborn babies died in Maharashtra
Representational Image
Ajwa Travels

മുംബൈ: ഏപ്രിൽ മുതൽ ഒക്‌ടോബർ വരെയുള്ള ഏഴ് മാസ കാലയളവിൽ മഹാരാഷ്‌ട്രയിൽ 4872 നവജാത ശിശുക്കൾ മരിച്ചതായി റിപ്പോർട്. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് സംസ്‌ഥാന സർക്കാർ ഞെട്ടിക്കുന്ന വിവരം രേഖാമൂലം സമർപ്പിച്ചത്. പ്രതിദിനം ശരാശരി 23 മരണങ്ങളാണ് ഇക്കാലയളവിൽ ഉണ്ടായതെന്നും മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി താനാജി സാവന്ത് പറഞ്ഞു.

4872 നവജാത ശിശുക്കളിൽ 795 ശിശുക്കൾ മരിച്ചത് ശ്വാസകോശ സംബന്ധമായ അസുഖം മൂലമാണ്. മുംബൈ, താനെ, സോലാപുർ, അകോള, നന്ദുർബാർ എന്നിവിടങ്ങളിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട് ചെയ്‌തതെന്നും ആരോഗ്യമന്ത്രി ചോദ്യോത്തര വേളയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അറിയിച്ചു.

അതേസമയം, സംസ്‌ഥാനത്തെ സർക്കാർ ആശുപത്രികളിൽ നവജാതശിശു പരിചരണത്തിനായി 52 പ്രത്യേക മുറികൾ തുറന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികളിൽ നവജാത ശിശുക്കൾക്കും മരുന്നും പരിശോധനയും സൗജന്യമാണ്. ആശുപത്രികളിൽ എത്തിക്കാനുള്ള വാഹനവും ക്രമീകരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Most Read| ‘ഗവർണർ ഭരണഘടനാ ചുമതല നിറവേറ്റുന്നില്ല’; രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു കേരളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE