കൊൽക്കത്ത : പശ്‌ചിമ ബംഗാളിൽ നാളെ ആറാംഘട്ട വോട്ടെടുപ്പ് നടക്കും. സംസ്‌ഥാനത്തെ 4 ജില്ലകളിലുള്ള 43 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഇതിനായി എല്ലാ മണ്ഡലങ്ങളിലും തയ്യാറെടുപ്പുകൾ പൂർത്തിയായതായും, വോട്ടെടുപ്പ് സമാധാനപരമായി നടക്കുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കി.
ഉത്തര്‍ ദിനാജ് പൂര്‍, പൂരവ്വാ ബര്‍ധ്വാന്‍, നാദിയ, 24 പര്‍ഗാന തുടങ്ങിയ ജില്ലകളിലാണ് നാളെ വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് നടക്കുന്ന 43 മണ്ഡലങ്ങളിലെ 32 മണ്ഡലങ്ങൾ തൃണമൂൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ജ്യോതിപ്രിയ മുള്ളിക്ക്, ചന്ദ്രിമ ഭട്ടാചാര്യ മുതിര്‍ന്ന ബിജെപി നേതാക്കളായ മുകള്‍ റോയ്, രാഹുല്‍ സിന്‍ഹ അങ്ങനെ നീളുന്ന പ്രമുഖരും നാളെ ജനവിധി തേടും.
സുരക്ഷയുടെ ഭാഗമായി 779 കമ്പനി അര്‍ധ സൈനിക വിഭാഗങ്ങളെ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം തന്നെ കോവിഡ് വ്യാപനം കണക്കിലെടുത്ത് അടുത്ത മൂന്ന് ഘട്ട തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമെന്ന ആവശ്യവുമായി തൃണമൂൽ വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. എന്നാൽ നേരത്തെ സമീപിച്ച സാഹചര്യങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികൂല നിലപാടാണ് സ്വീകരിച്ചത്. കൂടാതെ 7,8 ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നും നാളെയും മമതാ ബാനര്‍ജിയും അമിത് ഷായും ഉള്‍പ്പടെയുള്ള നേതാക്കള്‍ വിവിധ റാലികളുടെ ഭാഗമാകും.
Read also : 21കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം; അയൽവാസി പിടിയിൽ