ജില്ലയിലെ 80 പോളിങ് സ്‌റ്റേഷനുകൾ വനിതകളുടെ നിയന്ത്രണത്തിൽ

By News Desk, Malabar News
Malabarnews_election
Representational image
Ajwa Travels

മലപ്പുറം: നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 16 മണ്ഡലങ്ങളിലെ 80 പോളിങ് സ്‌റ്റേഷനുകള്‍ പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കും. ഓരോ മണ്ഡലത്തിലും അഞ്ച് വീതം പോളിങ് സ്‌റ്റേഷനുകളാണ് വനിതാ പോളിങ് ഉദ്യോഗസ്‌ഥര്‍ നിയന്ത്രിക്കുക. ഇതില്‍ മൂന്നെണ്ണം മാതൃകാ പോളിങ് സ്‌റ്റേഷനുകളാണെന്ന പ്രത്യേകതയുമുണ്ട്.

നിലമ്പൂര്‍ മണ്ഡലത്തിലെ 110ആം നമ്പര്‍ പോളിങ് സ്‌റ്റേഷനായ മാര്‍ത്തോമാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചുങ്കത്തറ (ഈസ്‌റ്റേണ്‍ സൈഡ്), തവനൂര്‍ മണ്ഡലത്തിലെ 75ആം നമ്പര്‍ പോളിങ് സ്‌റ്റേഷനായ ജിഎച്ച്‌എസ്‌എസ് കാടഞ്ചേരി, പൊന്നാനി മണ്ഡലത്തിലെ 73ആം നമ്പര്‍ പോളിങ് സ്‌റ്റേഷനായ ജിഎച്ച്‌എസ്‌എസ് മാറഞ്ചേരി എന്നിവയാണ് ഒരേ സമയം വനിതാ-മാതൃകാ പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുക.

വനിത പോളിങ് സ്‌റ്റേഷനുകളില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍, പോളിങ് ഓഫീസര്‍മാര്‍, പോലീസ് എന്നിവരുള്‍പ്പടെ പൂര്‍ണമായി വനിതാ ഉദ്യോഗസ്‌ഥരുടെ നിയന്ത്രണത്തിലായിരിക്കും വോട്ടെടുപ്പ് നടക്കുക.

അതേ സമയം ഓരോ മണ്ഡലങ്ങളിലും അഞ്ചെണ്ണം വീതം 80 മാതൃക പോളിങ് സ്‌റ്റേഷനുകളും ജില്ലയിലുണ്ടാകും. വോട്ടു ചെയ്യാൻ എത്തുന്നവര്‍ക്കായി അവശ്യം വേണ്ട സൗകര്യങ്ങളെല്ലാം മാതൃകാ പോളിങ് സ്‌റ്റേഷനുകളില്‍ ഉണ്ടാകും. കുടിവെള്ളം, വെളിച്ചം, സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശുചിമുറി സൗകര്യം, വോട്ടര്‍ സഹായ കേന്ദ്രം, ഭിന്നശേഷിക്കാര്‍ക്കുള്ള റാംപ് സംവിധാനം, വീല്‍ചെയര്‍ എന്നിവക്കു പുറമെ, വോട്ടര്‍മാര്‍ക്കുള്ള വിശ്രമകേന്ദ്രം, തണലിടം, ദിശാസൂചകങ്ങള്‍, വളണ്ടിയര്‍ സേവനം തുടങ്ങിയവയാണ് മാതൃകാ പോളിങ് സ്‌റ്റേഷനുകളിൽ ഒരുക്കുക.

Also Read: വോട്ടർ പട്ടികയിലെ പിഴവുകൾ ഗുരുതരം; ആവശ്യമെങ്കിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE