കൊച്ചി: സംസ്‌ഥാനത്തെ വോട്ടർ പട്ടികയിലെ പിഴവുകൾ ഗുരുതരമെന്ന് പ്രഥമ ദൃഷ്‌ടിയാൽ വ്യക്‌തമെന്ന് ഹൈക്കോടതി. ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇത്രയധികം ഇരട്ട വോട്ടുകൾ കണ്ടെത്താൻ ചെന്നിത്തലക്ക് സാധിച്ചുവെങ്കിൽ എന്തുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് അത് സാധിക്കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും. ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാൻ യുദ്ധകാല അടിസ്‌ഥാനത്തിൽ നടപടികൾ സ്വീകരിക്കണം.
ഇരട്ട വോട്ട് തടയാൻ പോളിങ് സ്‌റ്റേഷനുകളിൽ ആവശ്യമെങ്കിൽ സംസ്‌ഥാന പോലീസിനെയും കേന്ദ്രസേനയെയും വിന്യസിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽ ഇത്തരം പിഴവുകൾ ഉണ്ടാകാതിരിക്കാൻ എന്തുചെയ്യാൻ കഴിയുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
Also Read: ബിജെപി നയങ്ങളോടുള്ള എതിർപ്പ് തുറന്ന് പറയും; സികെ ജാനു