ചെന്നൈ: തനിക്ക് ജീവനുള്ള കാലം വരെ രാഷ്ട്രീയത്തില്‍ തുടരുമെന്ന് മക്കള്‍ നീതിമയ്യം അധ്യക്ഷന്‍ കമല്‍ ഹാസന്. പാര്‍ട്ടിക്കെതിരെ ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് കമൽ ഹാസന്റെ പുതിയ പ്രസ്താവന. തിരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് നിരവധി നേതാക്കൾ രാജി വച്ചിരുന്നു. നാടോടികള്‍ എന്നും യാത്രക്കാര്‍ എന്നുമാണ് കമല്‍ ഹാസന് ഇവരെ വിശേഷിപ്പിച്ചത്.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം, അവരുടെ കടമകള്‍ക്ക് അനുസരിച്ച് ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതാണ് ഒരു നല്ല ജനാധിപത്യ മാര്‍ഗം, എന്നാല്‍ ചില ആളുകള്‍ക്ക്, സംഭവിച്ച തെറ്റുകള്‍ മറയ്ക്കുകയും ചുമതലകള്‍ മറക്കുകയും ചെയ്യുന്നത് ജനാധിപത്യപരമാണെന്ന് തോന്നുന്നില്ലെന്നും കമൽ പറഞ്ഞിരുന്നു.
പാര്‍ട്ടിയെ തള്ളിപറഞ്ഞവര്ക്ക് പോകാമെന്നും പാര്‍ട്ടിയോട് പ്രതിബദ്ധതയുള്ള ആളുകള്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുന്നുണ്ട് എന്നും കമല്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് കാരണം നേതൃത്വത്തിന്റെ ബാലിശമായ തീരുമാനങ്ങളാണെന്നും കമൽ പാര്‍ട്ടിയെ നയിക്കുന്നത് ജനാധിപത്യ വിരുദ്ധമായിട്ടാണെന്നും വിമർശനം ഉയർത്തിയാണ് നേതാക്കൾ പാർട്ടി വിട്ടത്.
Read also: ഗാസയിൽ നിരവധി മാദ്ധ്യമ പ്രവർത്തകരുടെ വാട്സാപ് സേവനങ്ങൾ വിലക്കിയതായി പരാതി