ചെന്നൈ : സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിതരായി മരിച്ച ആളുകളുടെ കണക്കുകൾ ആവശ്യപ്പെട്ട് തമിഴ്നാട് ഹൈക്കോടതി. ഈ മാസം 28ആം തീയതിക്ക് മുൻപായി റിപ്പോർട് ഹാജരാക്കണമെന്നാണ് ഹൈക്കോടതി തമിഴ്നാട് സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ ആശുപത്രികളിൽ നിരവധി രോഗികളുടെ മരണം കോവിഡ് മരണ പട്ടികയിൽ ഉൾപ്പെടുത്തുന്നില്ലെന്ന് ആരോപിച്ച് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി റിപ്പോർട് തേടിയത്.
കോവിഡിനെ തുടർന്ന് മരിക്കുന്ന ആളുകളുടെ മരണകാരണം ശ്വാസകോശ സംബന്ധമായ രോഗങ്ങളാണെന്നാണ് രേഖപ്പെടുത്തുന്നതെന്നും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹരജി പരിഗണിച്ച സാഹചര്യത്തിൽ കോവിഡ് മരണം തമിഴ്നാട് കൃത്യമായി റിപ്പോർട് ചെയ്യുന്നതിലെ പിഴവുകൾ വ്യക്തമാക്കുന്ന നിരവധി റിപ്പോർടുകൾ ഉണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കൂടാതെ കോവിഡ് മരണം കൃത്യമായി രേഖപ്പെടുത്താത്ത സാഹചര്യത്തിൽ എങ്ങനെയാണ് മരണപ്പെട്ട രോഗികളുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്നതെന്നും കോടതി നിരീക്ഷിച്ചു.
Read also : മുംബൈയിൽ ശക്തമായ മഴ തുടരുന്നു; നാളെ റെഡ് അലർട്