കണ്ണൂർ: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിയായ മാനസയെ കൊല്ലാൻ രാഖിലിന് തോക്ക് ലഭിച്ചത് ബിഹാറിൽ നിന്നെന്ന് സ്ഥിരീകരണം. തോക്ക് വാങ്ങാനായി രാഖിൽ ബിഹാറിന്റെ ഉൾപ്രദേശത്ത് പോയി താമസിച്ചെന്ന് മന്ത്രി എംവി ഗോവിന്ദൻ പറയുന്നു. രാഖിലിന്റെ സുഹൃത്തുക്കളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ഉത്തരേന്ത്യൻ മോഡൽ കൊലപാതകമാണ് നടന്നതെന്നും രണ്ടുദിവസത്തിനകം കേരള പോലീസ് ബിഹാറിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. കൊലപാതകത്തിൽ രാഖിലിനെ ആരെങ്കിലും സഹായിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മാനസയുടെ നറാത്തെ വീട് സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം, രാഖിലിന്റെയും മാനസയുടെയും മൃതദേഹം ഇന്ന് സംസ്കരിക്കും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രി തന്നെ ഇരുവരുടെയും മൃതദേഹം സ്വദേശമായ കണ്ണൂരിലെത്തിച്ചിരുന്നു. എകെജി സ്മാരക സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മാനസയുടെ മൃതദേഹം രാവിലെ കണ്ണൂര്‍ നാറാത്ത് വീട്ടിലെത്തിച്ചു. പയ്യാമ്പലം ശ്മശാനത്തിലാകും സംസ്കാരം. രാഖിലിന്റെ സംസ്കാരം പിണറായിയിലെ ശ്മശാനത്തില്‍ നടക്കും.
Also Read: പ്രളയ സെസ് പിൻവലിച്ചു; ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്നുമുതൽ വിലക്കുറവ്