ഡെൽഹി: ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്‌തുവെന്ന കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എട്ട് എംഎൽഎമാര്‍ എന്നിവരെ ഡെൽഹി പ്രത്യേക കോടതി കുറ്റവിമുക്‌തരാക്കി.
കേസിൽ വ്യക്‌തമായ തെളിവുകൾ ഹാജരാക്കാൻ പോലീസിന് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി എല്ലാ പ്രതികളെയും കുറ്റവിമുക്‌തരാക്കി ഉത്തരവിട്ടത്.
2018ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിൽ വിളിച്ച യോഗത്തിൽ തന്നെ കയ്യേറ്റം ചെയ്‌തുവെന്ന് ആരോപിച്ച് ചീഫ് സെക്രട്ടറിയായിരുന്ന അൻഷു പ്രകാശാണ് പോലീസിന് പരാതി നൽകിയത്. തുടർന്ന് പരാതിയിൽ അന്വേഷണം നടത്തിയ ഡെൽഹി പോലീസ് കെജ്‌രിവാൾ ഉൾപ്പടെയുള്ളവര്‍ക്ക് എതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
എന്നാൽ കുറ്റാരോപിതർക്ക് എതിരെ വ്യക്‌തമായ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഇവരെ കുറ്റവിമുക്‌തരാക്കി കോടതി ഉത്തരവിട്ടത്.
Most Read: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; രണ്ട് പേര്‍ കൂടി പിടിയില്‍