മുംബൈ: മഹാത്‌മാ ഗാന്ധിയെ വധിച്ചത് ആർഎസ്എസ് പ്രവർത്തകരാണെന്ന് പ്രസംഗിച്ചതിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായിരുന്ന മാനനഷ്‌ടക്കേസ് ബോംബെ ഹൈക്കോടതി തള്ളി. ആർഎസ്എസ് പ്രവർത്തകനായ രാജേഷ് കുന്ദേ എന്നയാൾ നൽകിയ ഹരജിയാണ് തള്ളിയത്.
2014ൽ നടത്തിയ പ്രസംഗം തനിക്ക് മാനനഷ്‌ടമുണ്ടാക്കി എന്നാണ് ഹരജിക്കാരൻ വാദിച്ചത്. ആദ്യം ബീവണ്ടി കോടതിയെയും ഹരജി തള്ളിയതോടെ ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു. 2018ൽ ബീവണ്ടി കോടതിയിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരായിരുന്നു. ഹരജി ഹൈക്കോടതിയും തള്ളിയതോടെ ഇനി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹരജിക്കാരൻ പറഞ്ഞു.
Also Read: മുസാഫർനഗർ കലാപം; ഒരു കേസിൽ കൂടി പ്രതികളെ വെറുതെ വിട്ടു