കണ്ണൂർ: വലിയ തോതിൽ സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും കണ്ണൂർ ജില്ലയിലെ എട്ടിക്കുളം ബീച്ചിന് ഇപ്പോഴും ടൂറിസം പദ്ധതിയിൽ സ്ഥാനമില്ല. നാവിക അക്കാദമി വരുന്നതിനു മുൻപ് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായിരുന്നു എട്ടിക്കുളം ബീച്ചും, ലൈറ്റ് ഹൗസും. നാവിക അക്കാദമി വന്നതോടെ ലൈറ്റ് ഹൗസിലേക്ക് ആളുകൾക്ക് പ്രവേശനം ഇല്ലെങ്കിലും ബീച്ചിൽ വലിയ രീതിയിൽ ആളുകൾ എത്തുന്നുണ്ട്.
പാറക്കെട്ടുകളും വീതിയേറിയ കടൽക്കരയും എട്ടിക്കുളം ബീച്ചിന്റെ പ്രധാന ആകർഷണമാണ്. സഞ്ചാരികൾ ബീച്ചിന് ഇത്രയധികം പ്രാധാന്യം നൽകുമ്പോഴും ബീച്ചിനെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കാൻ ഇനിയും ടൂറിസം വകുപ്പ് തയാറായിട്ടില്ല. ഇതിനുള്ള പദ്ധതികൾ പല സന്ദർഭങ്ങളിൽ തയ്യാറാക്കിയിട്ടുണ്ടെങ്കിലും അവയൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല.
Read also: മോശം പെരുമാറ്റം; ബാഴ്സ പരിശീലകൻ കോമാന് രണ്ട് മൽസരങ്ങളിൽ വിലക്ക്