ഭോപ്പാല്‍: മധ്യപ്രദേശ്-ഗുജറാത്ത് അതിര്‍ത്തിയിലെ ക്രൈസ്‌തവ ദേവാലയങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്ത്. ബറോഡയോട് അതിര്‍ത്തി പങ്കിടുന്ന ജാബുവയിലെ ദേവാലയങ്ങള്‍ തകര്‍ക്കുമെന്നാണ് ഭീഷണി. വിഎച്ച്പി ഭീഷണിക്ക് പിന്നാലെ ബിഷപ്പ് പോള്‍ മുനിയയുടെ നേതൃത്വത്തിലുള്ള സംഘം പരാതിയുമായി ജില്ലാ കളക്‌ടറെ സമീപിച്ചിട്ടുണ്ട്.
ക്രൈസ്‌തവ സമൂഹത്തിനെതിരെ നിരന്തരം അതിക്രമങ്ങള്‍ നടക്കുന്നുവെന്നും ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്‍ട്രപതി രാംനാഥ് കോവിന്ദിനും മധ്യപ്രദേശ് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും സംഘം നിവേദനം സമർപ്പിച്ചിട്ടുണ്ട്. നേരത്തെ, ക്രൈസ്‌തവ സമൂഹത്തിന്റെ എല്ലാ ദേവാലയങ്ങളും അടച്ചുപൂട്ടണമെന്ന ആവശ്യമുന്നയിച്ച് വിഎച്ച്പി നേതാവ് ആസാദ് പ്രേംസിംഗ് രംഗത്തുവന്നിരുന്നു. ഇയാൾക്കെതിരെ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് നടപടിയൊന്നും എടുത്തിരുന്നില്ല.
Read also: കനയ്യകുമാര്‍ കോണ്‍ഗ്രസിലേക്ക്; വീണ്ടും വാർത്ത നിഷേധിച്ച് ഡി രാജ