തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസിയിൽ വീണ്ടും ശമ്പളവിതരണം മുടങ്ങി. നിലവിൽ 7ആം തീയതിയായിട്ടും ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്തിട്ടില്ല. ഇതോടെ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്.
ശമ്പള വിതരണം മുടങ്ങുന്നതും, ശമ്പള പരിഷ്കരണം നടപ്പാക്കാത്തതും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികൾ സമരത്തിനൊരുങ്ങുന്നത്. നിലവിൽ 80 കോടിയോളം രൂപ അധികമായി സര്‍ക്കാര്‍ അനുവദിച്ചെങ്കില്‍ മാത്രമേ ശമ്പളം വിതരണം ചെയ്യാൻ സാധിക്കുള്ളൂ. എന്നാൽ ധനകാര്യ വകുപ്പ് ഇതുവരെ കെഎസ്ആര്‍ടിസിയുടെ അപേക്ഷ പരിഗണിച്ചില്ലെന്നാണ് വിവരം.
കഴിഞ്ഞ മാസവും 8ആം തീയതിക്ക് ശേഷമാണ് ശമ്പളം വിതരണം ചെയ്തത്. തുടർച്ചയായി ശമ്പളം വിതരണം ചെയ്യുന്നത് മുടങ്ങിയതോടെ 80 കോടി രൂപ നൽകാൻ അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. എന്നാൽ ഈ ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ല. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സർവീസ് ചുരുക്കിയതിനാൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് കഴിഞ്ഞ കുറച്ചു നാളുകളായി ശമ്പളവും പെന്‍ഷനും നല്‍കുന്നത് സര്‍ക്കാരാണ്.
Read also: ലഖിംപൂർ ഖേരി കേസ്; സുപ്രീം കോടതി ഇന്ന് പരിഗണിക്കും