രേഖകള്‍ ഹാജരാക്കാനായില്ല; സ്വപ്‌ന സുരേഷ് ജയിലിൽ നിന്നും ഇറങ്ങാൻ വൈകുന്നു

By Desk Reporter, Malabar News
NIA against Swapna Suresh's bail plea
Ajwa Travels

തിരുവനന്തപുരം: സ്വർണ കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് ജയിലിൽ നിന്നും ഇറങ്ങുന്നത് വൈകുന്നു. സ്വപ്‌ന സുരേഷ് പ്രതിയായ എല്ലാ കേസുകളിലും ജാമ്യം ലഭിച്ചുവെങ്കിലും ജാമ്യ ഉപാധികള്‍ നൽകുന്നതിലുള്ള കാലതാമസമാണ് മോചനം വൈകാൻ കാരണം. ആറ് കേസുകളിലാണ് സ്വപ്‌ന സുരേഷിന് ജാമ്യം ലഭിച്ചിട്ടുള്ളത്.

ഇന്നലെയാണ് യുഎപിഎ കേസിൽ ജാമ്യം ലഭിച്ചത്. ഇതിന് മുമ്പും പല കേസുകളിലും ജാമ്യം ലഭിച്ചുവെങ്കിലും ജാമ്യ വ്യവസ്‌ഥ പ്രകാരമുള്ള രേഖകള്‍ കോടതിയിൽ നൽകിയിരുന്നില്ല. അവസാന കേസിലും ജാമ്യം ലഭിച്ചതോടെ എല്ലാ കേസുകളിലും ജാമ്യക്കാരെ ഹാജരാക്കാനുള്ള നടപടികള്‍ സ്വപ്‌നയുടെ അഭിഭാഷകരും ബന്ധുക്കളും ചെയ്യുകയാണ്.

ജാമ്യ ഉപാധികള്‍ സമർപ്പിച്ചതിന്റെ രേഖകള്‍ ഇന്ന് അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തിച്ചാൽ മാത്രമേ സ്വപ്‌നയ്‌ക്ക്‌ ഇന്ന് പുറത്ത് ഇറങ്ങാൻ സാധിക്കുകയുള്ളു. നാളെ കോടതി അവധിയായതിനാൽ ഇന്നു തന്നെ എല്ലാ ജാമ്യ ഉപാധികളും സമർപ്പിക്കാനാണ് നീക്കം. അറസ്‌റ്റിലായി ഒരു വർഷവും മൂന്നു മാസവും പിന്നിടുമ്പോഴാണ് സ്വപ്‌ന സുരേഷിന് എൻഐഎ കേസിൽ ജാമ്യം കിട്ടുന്നത്.

കസ്‌റ്റംസ് കേസിലും ഇഡി കേസിലും നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. കോഫേ പോസ പ്രകാരമുളള കരുതൽ തടങ്കലും അടുത്തയിടെ റദ്ദാക്കി. സ്വർണക്കളളക്കടത്ത് കേസിലെ മറ്റ് പ്രതികളായ സരിത്, റമീസ്, മുഹമ്മദാലി, ഷറഫുദ്ദീൻ, റബിൻസ് ജലാൽ, മുഹമ്മദ് ഷാഫി എന്നിവർക്കും ജാമ്യം ലഭിച്ചു. സ്വപ്‌നയുൾപ്പെടെ എല്ലം പ്രതികളും 25 ലക്ഷം രൂപ വീതം കെട്ടിവെയ്‌ക്കണമെന്നാണ് പ്രധാന ജാമ്യവ്യവസ്‌ഥ.

Also Read: തിരുവനന്തപുരം അമ്പൂരിയില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE