ഡെൽഹി: രാജ്യത്ത് വാക്സിൻ വിതരണം വൻ തോതില്‍ കുറയുന്നു. കഴിഞ്ഞ ആഴ്ച രണ്ട് കോടി 43 ലക്ഷം ഡോസ് മാത്രമാണ് വിതരണം ചെയ്തത്. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ ഉയര്‍ന്ന വാക്സിൻ വിതരണം ഒക്ടോബർ പതിനെട്ടിനാണ്. അന്ന് നല്‍കിയത് 91,20,000 ഡോസ്.
രാജ്യത്ത് 108 കോടി ഡോസ് ഇതുവരെ വിതരണം ചെയ്തതില്‍ 74 കോടി പേര്‍ക്ക് ആദ്യ ഡോസ് നല്കിയപ്പോള് രണ്ട് ഡോസും നല്‍കാനായത് 34 കോടി പേർക്ക് മാത്രമാണ്. വാക്സിൻ വിതരണം തുടങ്ങിയ ജനുവരി 16 മുതല്‍ ഇന്നലെ വരെ ഏറ്റവും കൂടുതല്‍ വാക്സിൻ നല്‍കിയത് സെപ്റ്റംബർ 11 മുതല്‍ 17 വരെയുള്ള ഒരാഴ്ചയായിരുന്നു. 6 കോടി 68 ഡോസ് വാക്സിനാണ് അന്ന് നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റബർ 17ന് മാത്രം രണ്ടര കോടി ഡോസ് വാക്സിൻ വിതരണം ചെയ്ത് ഒരു ദിവസത്തെ ഏറ്റവും കൂടിയ റെക്കോര്‍ഡും സ്ഥാപിച്ചു. എന്നാല്‍ ഇപ്പോള്‍ വാക്സിൻ വിതരണം രാജ്യത്ത് ഇഴയുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 16 കോടി ഡോസ് വാക്സിൻ വിതരണം ചെയ്യാതെ ഇരിക്കുന്നുണ്ടെന്നാണ് ശനിയാഴ്ച വരെയുള്ള കണക്കുകള്‍. അതേസമയം വാക്സിൻ വിതരണം കുറയുന്നത് ഉൽസവകാലം ആയതിനാലാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.
വലിയൊരു ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനായെന്നും അധികൃതർ പറയുന്നു. വാക്സിൻ വിതരണം ഊര്‍ജിതപ്പെടുത്താൻ വീടുകളില്‍ വാക്സിനെത്തിക്കുന്ന പരിപാടികള്‍ക്കടക്കം സർക്കാർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നവംബര്‍ അവസാനത്തോടെ രാജ്യത്ത് യോഗ്യരായ എല്ലാവർക്കും വാക്സിൻ നല്കാൻ സാധിക്കണം എന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസർക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
Kerala News: മരംമുറി അനുമതിക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ്; രമേശ് ചെന്നിത്തല








































