കാസർഗോഡ്: മൊഗ്രാൽ പുഴയരികിൽ 22 തോണികൾ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. രണ്ടാഴ്‌ച മുമ്പാണ് ഇവിടെ തോണികൾ കണ്ടു തുടങ്ങിയത്. പുതുതായി മണൽ എടുക്കാൻ അനുമതി നൽകിയിട്ടുണ്ടോയെന്നാണ് നാട്ടുകാരുടെ സംശയം.
കെട്ടിയിട്ട തോണികൾക്ക് നമ്പർ ഉണ്ട്. ഇവ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പൂഴികടവ് പരിധിയിൽ, അല്ലെന്നും കുമ്പള പഞ്ചായത്ത് പരിധിയിൽ ആണെന്നുമാണ് മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഫൈസൽ പറയുന്നത്. എന്നാൽ, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഇത് നിഷേധിക്കുകയാണ് ചെയ്‌തത്. ഷിറിയ പുഴയിലെ ആരിക്കാടിയാണ് കുമ്പള പഞ്ചായത്ത് കടവ് എന്നാണ് വിശദീകരണം.
22 തോണിയിൽ പുതുതായി മണൽ വാരാൻ അനുമതി തേടി മൊഗ്രാൽപുത്തൂർ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. രാഷ്‌ട്രീയ കക്ഷികൾ, പുഴ സംരക്ഷണ സമിതി ഉൾപ്പടെയുള്ളവരുടെ എതിർപ്പ് കാരണം പഞ്ചായത്ത് അപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. അനുമതി കിട്ടുമെന്ന പ്രതീക്ഷയിൽ തോണികൾ ഇവിടെ കൊണ്ടുവെച്ചതാകാം എന്നാണ് നാട്ടുകാർ പറയുന്നത്.
Most Read: അമൃത് പദ്ധതി; പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ സംഘർഷം






































