മൊഗ്രാൽ പുഴയരികിൽ 22 തോണികൾ കെട്ടിയിട്ട നിലയിൽ; പരാതിയുമായി നാട്ടുകാർ

By Trainee Reporter, Malabar News
22 boats tied up on the Mogral river
Representational Image
Ajwa Travels

കാസർഗോഡ്: മൊഗ്രാൽ പുഴയരികിൽ 22 തോണികൾ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. രണ്ടാഴ്‌ച മുമ്പാണ് ഇവിടെ തോണികൾ കണ്ടു തുടങ്ങിയത്. പുതുതായി മണൽ എടുക്കാൻ അനുമതി നൽകിയിട്ടുണ്ടോയെന്നാണ് നാട്ടുകാരുടെ സംശയം.

കെട്ടിയിട്ട തോണികൾക്ക് നമ്പർ ഉണ്ട്. ഇവ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പൂഴികടവ് പരിധിയിൽ, അല്ലെന്നും കുമ്പള പഞ്ചായത്ത് പരിധിയിൽ ആണെന്നുമാണ് മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഫൈസൽ പറയുന്നത്. എന്നാൽ, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഇത് നിഷേധിക്കുകയാണ് ചെയ്‌തത്‌. ഷിറിയ പുഴയിലെ ആരിക്കാടിയാണ് കുമ്പള പഞ്ചായത്ത് കടവ് എന്നാണ് വിശദീകരണം.

22 തോണിയിൽ പുതുതായി മണൽ വാരാൻ അനുമതി തേടി മൊഗ്രാൽപുത്തൂർ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. രാഷ്‌ട്രീയ കക്ഷികൾ, പുഴ സംരക്ഷണ സമിതി ഉൾപ്പടെയുള്ളവരുടെ എതിർപ്പ് കാരണം പഞ്ചായത്ത് അപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. അനുമതി കിട്ടുമെന്ന പ്രതീക്ഷയിൽ തോണികൾ ഇവിടെ കൊണ്ടുവെച്ചതാകാം എന്നാണ് നാട്ടുകാർ പറയുന്നത്.

Most Read: അമൃത് പദ്ധതി; പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ സംഘർഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE