തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ പരീക്ഷകൾ മുൻ നിശ്‌ചയിച്ച പ്രകാരം നടക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. നിലവിൽ സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നുണ്ടെങ്കിലും, ആശങ്കയുടെ ആവശ്യമില്ലെന്നാണ് മന്ത്രി അറിയിച്ചത്. അതിനാൽ തന്നെ പരീക്ഷകൾ ഉൾപ്പടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്‌ഥാനത്ത് മാർച്ച് അവസാനമാണ് എസ്എസ്എൽസി, പ്ളസ് 2 പരീക്ഷകൾ നിശ്‌ചയിച്ചിരിക്കുന്നത്. നിലവിൽ ഒമൈക്രോൺ സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി മന്ത്രി എത്തിയത്.
കേരളത്തിൽ ഇതുവരെ 65 പേർക്കാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ഇവരിൽ ഏറെപ്പേരും വിദേശത്തു നിന്നും എത്തിയവരാണ്. തുടർന്ന് ഇവരുമായി സമ്പർക്കത്തിലായ ചിലർക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്.
Read also: നാഗാലാൻഡിൽ അഫ്‌സ്‌പ 6 മാസത്തേക്ക് കൂടി നീട്ടി