തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ സമ്മേളനം ഫെബ്രുവരി 18ആം തീയതി മുതൽ ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ രണ്ട് ഘട്ടങ്ങളായാണ് ബജറ്റ് സമ്മേളനം നടക്കുക. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചർച്ചക്ക് ശേഷം സഭ പിരിയും.
തുടർന്ന് ഫെബ്രുവരി 25 മുതൽ മാർച്ച് 10 വരെ നിയമസഭാ സമ്മേളനം ഉണ്ടായിരിക്കില്ല. പിന്നീട് മാർച്ച് 11ആം തീയതിയോടെ ബജറ്റ് അവതരണത്തിനായി വീണ്ടും സമ്മേളനം ചേരുകയും ചെയ്യും.
ലോകായുക്ത ഓർഡിൻസ് ഗവർണർ ഒപ്പിടാത്തതിനാൽ നിയമസഭാ സമ്മേളനതീയതി നിശ്ചയിക്കുന്നത് അനിശ്ചിതത്വത്തിലായിരുന്നു. ഓർഡിനൻസ് ഗവർണർ ഒപ്പിട്ടതോടെയാണ് പ്രതിസന്ധി ഒഴിഞ്ഞ് നിയമസഭാ സമ്മേളനത്തിന് തീയതി നിശ്ചയിച്ചത്. കൂടാതെ മാർച്ച് ആദ്യവാരം സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നതിനാലാണ് രണ്ട് ഘട്ടമായി ബജറ്റ് സമ്മേളനം ചേരാനും തീരുമാനമായത്.
Read also: കോവിഡ് വാക്സിൻ; മലപ്പുറത്ത് ഒന്നാം ഡോസ് സ്വീകരിക്കാത്തത് ഒരു ലക്ഷത്തിലേറെ പേർ