വയനാട്: ജില്ലയിൽ ആദിവാസി കുടുംബങ്ങൾക്ക് സമഗ്ര പദ്ധതിയുമായി സർക്കാർ. ജില്ലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതിനായി മൂന്ന് മാസത്തിനകം റിപ്പോർട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് ജില്ലാ കളക്‌ടർക്ക് നിർദ്ദേശം നൽകി.
ഭൂരഹിതരായ വിഭാഗത്തിൽപെടുന്ന കുടുംബങ്ങളുടെയും ലഭ്യമായ സ്‌ഥലങ്ങളുടെയും വിവരം ശേഖരിച്ച് റിപ്പോർട് നൽകാനാണ് കളക്‌ടർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. വിവിധ വകുപ്പുകൾ മുഖേന ലഭ്യമാകുന്ന ഭൂമി ആദിവാസി കടുംബങ്ങൾക്ക് നൽകാനുള്ള ബൃഹത് പദ്ധതിയാണ് ആവിഷ്‌കരിക്കുക.
റവന്യൂ-പട്ടികജാതി-പട്ടിക വർഗ, തദ്ദേശ-സ്വയം ഭരണ വകുപ്പുകൾ സംയുക്‌തമായാണ് പുനരധിവാസത്തിനുള്ള റിപ്പോർട്ട് തയ്യാറാക്കുക. യോഗത്തിൽ മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, കെ രാജൻ, എംവി ഗോവിന്ദൻ മാസ്‌റ്റർ, ചീഫ് സെക്രട്ടറി വിപി ജോയ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരും പങ്കെടുത്തു.
Most Read: കണ്ണൂരിലെ ബോംബേറ്; ഒരാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി- പ്രതി കുറ്റം സമ്മതിച്ചു




































