5700ലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടു; യുക്രൈൻ

By Staff Reporter, Malabar News
Ukraine must withdraw troops; The discussion is over
Representational Image
Ajwa Travels

കീവ്: അധിനിവേശത്തിന്റെ ആദ്യ അഞ്ച് ദിവസങ്ങളിൽ 5710 റഷ്യൻ സൈനികർ പോരാട്ടത്തിൽ കൊല്ലപ്പെട്ടതായി യുക്രൈൻ. 200ലധികം റഷ്യൻ സൈനികരെ ബന്ദികളാക്കിയതായി രാജ്യത്തെ ജനറൽ സ്‌റ്റാഫിന്റെ വക്‌താവ് ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

198 റഷ്യൻ ടാങ്കുകൾ, 29 വിമാനങ്ങൾ, 846 കവചിത വാഹനങ്ങൾ, 29 ഹെലികോപ്‌ടറുകൾ എന്നിവ നശിപ്പിക്കപ്പെട്ടതായും ഉദ്യോഗസ്‌ഥർ അവകാശപ്പെട്ടു. റഷ്യൻ പട്ടാളക്കാർ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ദിവസങ്ങൾ നീണ്ട അവകാശവാദത്തിന് ശേഷം, ഞായറാഴ്‌ച മോസ്‌കോയിലെ ഉദ്യോഗസ്‌ഥർ തങ്ങളുടെ സൈന്യത്തിന് നാശനഷ്‌ടങ്ങൾ സംഭവിച്ചതായി സമ്മതിക്കാൻ നിർബന്ധിതരായി.

അതേസമയം, ഡസൻ കണക്കിന് റോക്കറ്റുകൾ തൊടുത്തുവിടാൻ ശേഷിയുള്ള ഗ്രാഡ് മിസൈലുകൾ ഉപയോഗിച്ച് വ്‌ളാദിമിർ പുടിന്റെ സൈന്യം റെസിഡൻഷ്യൽ ഏരിയകൾ തകർക്കുകയാണെന്ന് ഖാർകിവ് ഏരിയയിലെ പ്രാദേശിക മേധാവി ആരോപിച്ചു.

Read Also: ഐഎസ്എൽ; ജംഷഡ്‌പൂർ ഇന്ന് ഹൈദരാബാദിനെ നേരിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE