ന്യൂഡെൽഹി: രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും. ആറ് സംസ്‌ഥാനങ്ങളിലെ വിവിധ സീറ്റുകളിലേക്കുള്ള വിജ്‌ഞാപനമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചത്. ഒഴിവ് വരുന്ന 13 സീറ്റുകളിൽ മൂന്നെണ്ണം കേരളത്തിൽ നിന്നാണ്.
കേരളത്തിന് പുറമെ പഞ്ചാബില്‍ അഞ്ച്, അസമില്‍ രണ്ട്, ഹിമാചല്‍ പ്രദേശ്, ത്രിപുര, നാഗാലാൻഡ് എന്നീ സംസ്‌ഥാനങ്ങളില്‍ ഒരോ സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക. ഈ മാസം 14ന് തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഇറങ്ങും. 21 വരെ സ്‌ഥാനാർഥികള്‍ക്ക് നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കാം.
കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി, എംപി വീരേന്ദ്രകുമാര്‍, സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. ഏപ്രില്‍ രണ്ടിനാണ് മൂവരുടെയും കാലാവധി അവസാനിക്കുക.
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശര്‍മ, പഞ്ചാബില്‍ നിന്നുള്ള കോൺഗ്രസ് അംഗം പ്രതാപ് സിങ് ബജ്‌വ, നരേഷ് ഗുജ്‌റാള്‍ എന്നിവരാണ് കാലാവധി തീരുന്ന മറ്റ് പ്രമുഖര്‍.
Most Read: ലിജു കൃഷ്‌ണയെ വിലക്കണം; പോഷ് നിയമം നടപ്പിലാക്കണമെന്നും ഡബ്ള്യുസിസി