യുക്രൈന്‍ പ്രതിരോധ മന്ത്രാലയവുമായി യുഎസ് പ്രസിഡണ്ട് കൂടിക്കാഴ്‌ച നടത്തും

By Desk Reporter, Malabar News
Joe Biden meets with Ukrainian ministers; First since the war began
Ajwa Travels

കാബൂൾ: യുക്രൈന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്‌ഥരുമായി യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍ കൂടിക്കാഴ്‌ച നടത്തും. യുക്രൈന്‍ വിദേശകാര്യ മന്ത്രി ജദിമിത്രോ കുലേബ, പ്രതിരോധ മന്ത്രി ഒലെസ്‌കി റെസ്‌നികോവ് എന്നിവരുമായാണ് കൂടിക്കാഴ്‌ച നടത്തുക. സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കനും പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്‌റ്റിനും കൂടിക്കാഴ്‌ചയില്‍ ബൈഡനൊപ്പം പങ്കെടുക്കുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട് ചെയ്യുന്നു.

റഷ്യയുടെ ഭീഷണിയെ പ്രതിരോധിക്കാന്‍ ഊര്‍ജ ഉൽപാദക രാജ്യങ്ങളോട് എണ്ണയുടെയും വാതകങ്ങളുടെയും ഉൽപാദനം വര്‍ധിപ്പിക്കാന്‍ യുക്രൈന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു. ഖത്തറില്‍ നടന്ന ദോഹ ഫോറത്തില്‍ ഓണ്‍ലൈൽ സംസാരിക്കവെയാണ് സെലന്‍സ്‌കി ഇക്കാര്യം അറിയിച്ചത്.

‘യൂറോപ്പിന്റെ ഭാവി നിങ്ങളിലാണുള്ളത്. റഷ്യക്കെതിരായി ഊര്‍ജോൽപാദനത്തെ ആയുധമാക്കി മാറ്റണം’, സെലന്‍സ്‌കി വ്യക്‌തമാക്കി. യൂറോപിന്റെ സുസ്‌ഥിരതക്കായി സംഭാവന നല്‍കാന്‍ ഖത്തറിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈനില്‍ നിന്നുള്ള ഭക്ഷ്യസാധനങ്ങളുടെ കയറ്റുമതി യുദ്ധത്തോടെ ഇല്ലാതായതിലെ പ്രത്യാഘാതങ്ങളെക്കുറിച്ചും സൂചിപ്പിച്ച യുക്രൈന്‍ പ്രസിഡണ്ട് സംഘര്‍ഷ ബാധ്യത രാജ്യങ്ങളായ യെമന്‍, അഫ്‌ഗാനിസ്‌ഥാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളെ കൂടി സംരക്ഷിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.

ഇന്നലെ റഷ്യ- യുക്രൈന്‍ യുദ്ധപശ്‌ചാത്തലത്തില്‍ ജോ ബൈഡന്‍ പോളണ്ട് സന്ദര്‍ശിച്ചിരുന്നു. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് രണ്ട് മില്യണിലധികം അഭയാര്‍ഥികള്‍ പോളണ്ടിലെത്തിയതായി ഹ്യൂമാനിറ്റേറിയന്‍ വിദഗ്‌ധർ അമേരിക്കന്‍ പ്രസിഡണ്ടിനോട് വ്യക്‌തമാക്കി. യുദ്ധം വിലയിരുത്തുന്നതിനായി ബൈഡന്‍ പോളണ്ടിലെ നാറ്റോ സേനാംഗങ്ങളുമായും കൂടിക്കാഴ്‌ച നടത്തി.

Most Read: മുൻ പ്രൊഫസറുടെ പരിപാടി വിലക്കി ഇൻഡോർ സ്‌റ്റേഡിയം; സർക്കാർ ഉത്തരവെന്ന് വിശദീകരണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE