എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. കേസിലെ തെളിവുകൾ നശിപ്പിച്ചതിനാണ് അഭിഭാഷകർക്കെതിരെ നടപടി സ്വീകരിക്കുന്നത്. ചോദ്യം ചെയ്യലിനായി അഡ്വ. ഫിലിപ് ടി വർഗീസ്, അഡ്വ. സുജേഷ് മേനോൻ എന്നിവർക്ക് അന്വേഷണ സംഘം നാളെ നോട്ടീസ് നൽകും.
അതിജീവിതയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ നടിയെ ആക്രമിച്ച കേസിൽ തെളിവ് നശിപ്പിച്ചതിൽ ദിലീപിന്റെ അഭിഭാഷകർക്ക് ബാർ കൗൺസിൽ നോട്ടിസ് അയച്ചിരുന്നു. അഡ്വ. ബി രാമൻപിള്ള, അഡ്വ. സുജേഷ് മേനോൻ, അഡ്വ. ഫിലിപ്പ് എന്നിവർക്കാണ് എന്നിവർക്കാണ് ബാർ കൗൺസിൽ നോട്ടീസ് അയച്ചത്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ദിലീപിന്റെ അഭിഭാഷകരുടെ നിർദ്ദേശ പ്രകാരമാണ് ഫോണിൽ നിന്നും നീക്കം ചെയ്‌തതെന്ന് സായ് ശങ്കർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
അതേസമയം തന്നെ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ നാളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്ര കുമാറിന്റെ ഒപ്പമിരുത്തിയാണ് കാവ്യാ മാധവനെ നാളെ ചോദ്യം ചെയ്യുക. പുതിയ മൊഴികളുടെയും തെളിവുകളുടെയും അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടക്കുക.
Read also: ശമ്പള കുടിശിക ആവശ്യപ്പെട്ടു; വാളയാറിൽ യുവാവിനെ ക്വട്ടേഷൻ നൽകി മർദ്ദിച്ചതായി പരാതി