ശമ്പള കുടിശിക ആവശ്യപ്പെട്ടു; വാളയാറിൽ യുവാവിനെ ക്വട്ടേഷൻ നൽകി മർദ്ദിച്ചതായി പരാതി

By Trainee Reporter, Malabar News
Attack against Youth
Representational Image
Ajwa Travels

പാലക്കാട്: വാളയാറിൽ യുവാവിനെ ക്വട്ടേഷൻ നൽകി മർദ്ദിച്ചതായി പരാതി. ശമ്പള കുടിശിക ആവശ്യപ്പെട്ടതിന് മുൻ കമ്പനി ഉടമ ക്വട്ടേഷൻ നൽകി മർദ്ദിച്ചതായാണ് പരാതി. ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. അട്ടപ്പാടി സ്വദേശിയായ പ്രജീഷിനാണ് മർദ്ദനമേറ്റത്.

കഴിഞ്ഞ വ്യാഴാഴ്‌ച രാത്രിയാണ് സംഭവം. കിണാശ്ശേരിയിലുള്ള ഫൈബർ ഡോർ കമ്പനിയിലാണ് പ്രജീഷ് മുൻപ് ജോലി ചെയ്‌തിരുന്നത്‌. പിന്നീട് കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഒരു കമ്പനിയിലേക്ക് ജോലി മാറി. പ്രജീഷിന്റെയും ഒപ്പമുണ്ടായിരുന്ന രണ്ട് പേരുടെയും ശമ്പള കുടിശിക ആവശ്യപ്പെട്ട് പഴയ കമ്പനി ഉടമയെ നിരന്തരം വിളിക്കുമായിരുന്നു.

ഇതിൽ പ്രകോപിതനായ ഉടമ ക്വട്ടേഷൻ നൽകിയെന്നാണ് പ്രജീഷ് ആരോപിക്കുന്നത്. ശരീരമാസകലം മർദ്ദനമേറ്റ പ്രജീഷ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ ഒരാളെ വാളയാർ പോലീസ് അറസ്‌റ്റ് ചെയ്‌തു. പിരിയാരി സ്വദേശിയായ റിഫാസാണ് പിടിയിലായത്. പ്രജീഷ് മുമ്പ് ജോലി ചെയ്‌തിരുന്ന കമ്പനിയുടെ ഉടമ മുജീബ് ഉൾപ്പടെ ഇനിയും ഏഴ് പേരെ കേസിൽ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

Most Read: ബാങ്ക് വായ്‌പാ തട്ടിപ്പ് കേസ്; അറ്റ്ലസ് രാമചന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുക്കൾ കണ്ടുകെട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE