ന്യൂഡെൽഹി: ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് സുപ്രീം കോടതിയെ അറിയിച്ച് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ. എന്നാൽ ദുരുപയോഗം തടയാനുള്ള മാനദണ്ഡം വേണമെന്നും അറ്റോർണി ജനറൽ വ്യക്‌തമാക്കി. വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാൻ തിങ്കളാഴ്‌ച വരെ കോടതിസമയം അനുവദിച്ചു.
ദുരുപയോഗം ചെയ്യും എന്നത് ഒരു നിയമം റദ്ദാക്കുന്നതിനുള്ള കാരണമാകരുത് എന്നായിരുന്നു എജിയുടെ വാദം. രാജ്യദ്രോഹനിയമം ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്‌നം. ഇത് തടയാൻ മാർഗനിർദേശം കൊണ്ടുവരണമെന്നും എജി കോടതിയിൽ പറഞ്ഞു. രാജ്യ ദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ വിശാലബെഞ്ച് വേണ്ടെന്ന നിലപാടാണ് അറ്റോർണി ജനറൽ കോടതിയിൽ അറിയിച്ചത്.
അതേസമയം രാജ്യദ്രോഹ നിയമം സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നുവെന്നും പൗരന് ഭരണഘടന നൽകുന്ന സംരക്ഷണം ഇല്ലാതാകുന്നതെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ഹരജികളിൽ ചൊവ്വാഴ്‌ച വീണ്ടും വാദം കേൾക്കും.
Read also: വ്ളോഗർ റിഫ മെഹ്‌നുവിന്റെ മരണം; പോസ്‌റ്റുമോർട്ടം ശനിയാഴ്‌ച