തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിനായി ധനവകുപ്പിനോട് സഹായം തേടിയിട്ടുണ്ടെന്ന് വ്യക്തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. ധനസഹായം കിട്ടുന്ന മുറയ്ക്ക് ശമ്പളം വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
കൂടാതെ നഷ്ടമില്ലാത്ത റൂട്ടുകളിൽ നിർത്തിവച്ച കെഎസ്ആർടിസി സർവീസുകൾ ഘട്ടം ഘട്ടമായി പുനഃരാരംഭിക്കുമെന്നും, എന്നാൽ തീരെ നഷ്ടമുള്ള റൂട്ടുകളിലെ സർവീസുകൾ ഓടിക്കാൻ നിലവിലെ സാഹചര്യത്തിൽ സാധിക്കില്ലെന്നും മന്ത്രി ആന്റണി രാജു നിയമസഭയിൽ വ്യക്തമാക്കി.
അതേസമയം കെഎസ്ആർടിസിയിൽ ഉന്നതതല ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും മന്ത്രി അറിയിച്ചു. യാത്രക്കാരുടെ എണ്ണം 30 ലക്ഷത്തിൽ നിന്നും 18 ലക്ഷമായി കുറഞ്ഞതാണ് ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കാൻ കാരണമെന്നും, സിംഗിൾ ഡ്യൂട്ടി കാര്യക്ഷമമായി നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read also: പ്രതിദിന കോവിഡ് കേസുകൾ 20,000 കടന്നു; രാജ്യത്ത് 20,139 പുതിയ രോഗബാധിതർ