വിശക്കുമ്പോൾ ഭക്ഷണം കഴിക്കുന്നവരാണ് നമ്മൾ എല്ലാവരും. എന്നാൽ ഭക്ഷണത്തിന് പകരം നാണയങ്ങൾ വിഴുങ്ങിയാലോ? കേൾക്കുമ്പോൾ നെറ്റി ചുളിയുന്നുണ്ടോ? എന്നാൽ, അത്തരത്തിൽ ഒള്ളൊരു വാർത്തയാണ് ബെംഗളൂരുവിലെ റായ്ച്ചൂർ ജില്ലയിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്.
റായ്ച്ചൂർ ജില്ലയിലെ ലിംഗസുഗൂർ സ്വദേശിയായ 58 കാരനായ ധ്യാമപ്പയാണ് ഭക്ഷണത്തിന് പകരം നാണയങ്ങൾ ഭക്ഷിച്ച് വിശപ്പടിക്കിയത്. ഒന്ന് മുതൽ അഞ്ചു രൂപ വരെയുള്ള നാണയങ്ങളാണ് ഇയാൾ ഏഴ് മാസം കൊണ്ട് വിഴുങ്ങിയത്. വയറു വേദനയെ തുടർന്ന് ധ്യാമപ്പയെ ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സത്യം പുറത്തുവന്നത്.
തുടർന്ന്, ഹംഗയിലെ ശ്രീകുമാരേശ്വര ആശുപത്രിയിലെ ഡോക്ടർമാർ ചേർന്നാണ് ശസ്ത്രക്രിയയിലൂടെ നാണയങ്ങൾ പുറത്തെടുത്തെടുത്തത്. ഇയാളുടെ ആമാശയത്തിൽ നിന്ന് 187 ഒരു രൂപ, അഞ്ചു രൂപ നാണയങ്ങളാണ് ഡോക്ടർമാർ പുറത്തെടുത്തത്.
എപ്പോഴും വിശപ്പ് തോന്നിപ്പിക്കുന്ന ‘പിക’ എന്ന അസുഖം ബാധിച്ചയാളാണ് ധ്യാമപ്പയെന്ന് ഡോക്ടർമാർ പറഞ്ഞു. ഈശ്വർ കൽബുർഗി, പ്രകാശ് കട്ടിമണി, രൂപ ഹുലകുണ്ഡെ, അർച്ചന എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയയിലൂടെ നാണയങ്ങൾ പുറത്തെടുത്തത്.
Most Read: വിഴിഞ്ഞത്ത് ഇന്ന് സർവകക്ഷി യോഗം; അദാനിയുടെ ഹരജി ഹൈക്കോടതിയിൽ