ക്ഷണിച്ചുവരുത്തിയ ദുരന്തം; മരണം 18 ആയി; 20ഓളം പേർ ചികിൽസയിൽ

സുരക്ഷാ ബോധമില്ലാതെ കയറിയവരും, കയറ്റിയവരും, ബോട്ട് നിയന്ത്രിച്ചിരുന്നവരും, ഇത്തരം അപകടങ്ങൾക്ക് കാരണമായേക്കാവുന്ന രീതിയിൽ നിയമം നടപ്പിലാക്കുന്ന ഭരണസംവിധാനവും ഈ ദുരന്തത്തിൽ പങ്കാളികളാണ്.

By Desk Reporter, Malabar News
Tanur Boat Disaster
Ajwa Travels

മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 18 ആയി. സുരക്ഷാ മുകരുതലുകൾ ഇല്ലാതെ, സമയം തെറ്റിച്ച് ഇരുട്ടിൽ യാത്രക്കായി ഇറക്കിയ 20 പേർ കയറാവുന്ന വിനോദ യാത്രാബോട്ടിൽ 40ഓളം പേർ ഉണ്ടായിരുന്നു. ഏറെയും കുഞ്ഞുങ്ങളും സ്‌ത്രീകളുമാണ്‌. മരണമടഞ്ഞവരിൽ 5 കുഞ്ഞുങ്ങളും ഉണ്ട്.

20 ഓളം പേരെയാണ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയവരിൽ പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം. രക്ഷാ പ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനല്ല സാധ്യത തള്ളിക്കളയാൻ കഴിയില്ല. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്.

നിയമലംഘനങ്ങളുടെ നിരയാണ് ഈ ദുരന്തത്തിലേക്ക് നയിച്ചിരിക്കുന്നതെന്ന് വ്യക്‌തമാണ്‌. താനൂർ, തിരൂർ ഫയർ യൂണിറ്റുകൾ, പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗം, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. കണ്ടെത്താനുള്ളത് 5 പേരെയെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം.

Related News: താനൂരിലെ ബോട്ട് ദുരന്തം: രക്ഷാപ്രവർത്തനം തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE