9 വര്‍ഷത്തിനിടെ ആദ്യമായി മുഖ്യമന്ത്രിയും കേന്ദ്രധനമന്ത്രിയും കൂടിക്കാഴ്‌ച നടന്നു

ഡെൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനും കൂടിക്കാഴ്‌ച നടന്നു. വിവിധവിഷയങ്ങളിലുള്ള ധനസഹായം ചർച്ച ചെയ്‌തതായി അടുത്തവൃത്തങ്ങൾ പറഞ്ഞു.

By Desk Reporter, Malabar News
Pinarayi Vijayan and Nirmala Sitharaman meet
Image courtesy | Fb/ Pinarayi Vijayan
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ഡൽഹി കേരള ഹൗസിൽ പിണറായി വിജയൻ കൂടിക്കാഴ്‌ച നടത്തി. കൂടിക്കാഴ്‌ചയിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിനൊപ്പം കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെവി തോമസും പങ്കെടുത്തു.

വയനാട് ധനസഹായത്തിന്റെ കാലാവധി നീട്ടണം, പ്രത്യേക പാക്കേജ് അനുവദിക്കണം, ആശാവർക്കർമാർക്കുള്ള സഹായം, വിഴിഞ്ഞം പദ്ധതിക്കുള്ള കേന്ദ്ര സഹായം, ജിഎസ്‌ടി പ്രശ്‌നങ്ങൾ തുടങ്ങിയവ മുഖ്യമന്ത്രി ചർച്ചയിൽ ഉന്നയിതായാണ് വിവരം.

കേരള ഹൗസില്‍ രാവിലെ 9 മണിമുതൽ 50 മിനുട്ടോളം നീണ്ട കൂടിക്കാഴ്‌ചയിൽ ധനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പടെയുള്ളവർ പ്രഭാത ഭക്ഷണം ഒരുമിച്ചാണ് കഴിച്ചത്. പിണറായി സര്‍ക്കാരിന്റെ 9 വര്‍ഷക്കാലയളവിനിടെ ഇതാദ്യമായാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മില്‍ ഇത്തരത്തില്‍ ഒരു കൂടിക്കാഴ്ച്ച നടക്കുന്നത്. ഇടത് കേരളവും ബിജെപി നയിക്കുന്ന കേന്ദ്രവും തമ്മിൽ വിവിധ വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതിൽ ദുരന്തബാധിതമായ വയനാടിനുള്ള ദുരിതാശ്വാസ പാക്കേജും കേന്ദ്ര ഫണ്ടുകളും ഉൾപ്പെടുന്നു. ഈ പശ്‌ചാത്തലത്തിൽ കൂടിക്കാഴ്‌ചയ്‌ക്ക്‌ പ്രാധാന്യമുണ്ട്.

എക്‌സിലെ ഒരു പോസ്‌റ്റിൽ, ധനമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ ഓഫീസും യോഗത്തിന്റെ ചിത്രം പങ്കിട്ടെങ്കിലും യോഗത്തിലെ ചർച്ചാ വിഷയങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല. അതേസമയം അനൗദ്യോഗിക കൂടികാഴ്ച്ച ആണെന്നാണ് പിആർഡി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നത്.

MOST READ | ബ്‌ളാക്‌മെയിലിങ്‌ ജേർണലിസം: കോംഇന്ത്യയുടെ പരാതിയിൽ അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE