‘മന്ത്രി ജിആർ അനിൽ അപമാനിക്കുന്ന പ്രസ്‌താവന നടത്തി, മുദ്രാവാക്യങ്ങൾ വേദനിപ്പിച്ചു’

സിപിഐയുടെ സമ്മർദ്ദത്തിന് വഴങ്ങി പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറാനുള്ള നടപടികൾ സംസ്‌ഥാന സർക്കാർ സ്വീകരിക്കുന്നതിനിടെയാണ് സിപിഐ നേതാക്കൾക്കിടെ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയിരിക്കുന്നത്.

By Senior Reporter, Malabar News
V Sivankutty
Ajwa Travels

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിൽ സിപിഐ നേതാക്കൾക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സിപിഐ ആസ്‌ഥാനത്ത് പാർട്ടി സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ട് സംസാരിക്കാനെത്തിയപ്പോൾ മന്ത്രി ജിആർ അനിൽ തന്നെ അപമാനിക്കുന്ന പ്രസ്‌താവന മാദ്ധ്യമങ്ങളിൽ നടത്തിയെന്ന് ശിവൻകുട്ടി വ്യക്‌തമാക്കി.

‘ഓഫീസിൽ വന്നാൽ സംസാരിക്കാതെ പറ്റുമോ എന്നാണ്’ അനിൽ പ്രതികരിച്ചത്. എവിടെയോ കിടന്ന ഒരുത്തൻ ഓഫീസിൽ വന്നതുപോലെ പുച്‌ഛത്തോടെയാണ് ജിആർ അനിൽ പെരുമാറിയതെന്നും ശിവൻകുട്ടി പറഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബി നിസഹായനാണെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു പറഞ്ഞത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു.

എഐഎസ്‌എഫും എഐവൈഎഫും തന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ വിളിച്ച മുദ്രാവാക്യങ്ങളും വാക്കുകളും ശരിയല്ലെന്നും അവ വേദനിപ്പിച്ചെന്നും മന്ത്രി പ്രതികരിച്ചു. ഒരിക്കലും ഒരാൾക്കും വേദന ഉണ്ടാകുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ലായിരുന്നു. വാക്കുകൾ ശ്രദ്ധിച്ചു പ്രയോഗിക്കുന്നത് എല്ലാവർക്കും നല്ലതാണ്. വേദന തോന്നുന്ന പ്രതിഷേധം ഒരിക്കലും കമ്യൂണിസ്‌റ്റ് പാർട്ടികൾ തമ്മിൽ ഉണ്ടാകാൻ പാടില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Most Read| ആണവായുധങ്ങൾ പരീക്ഷിക്കാൻ ഉത്തരവിട്ട് ട്രംപ്; റഷ്യയ്‌ക്കുള്ള മുന്നറിയിപ്പ്?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE