തിരുവനന്തപുരം: എസ്‌ഐആർ കരട് പട്ടിക പരിശോധിക്കാൻ കോൺഗ്രസിന്റെ നിശാക്യാമ്പ് ഇന്ന്. വൈകീട്ട് അഞ്ചുമണി മുതൽ മണ്ഡലം അടിസ്‌ഥാനത്തിലാണ് പരിശോധന. കരട് പട്ടികയിലെ പ്രശ്‌നങ്ങൾ സൂക്ഷ്‌മമായി പരിശോധിക്കാനാണ് ക്യാമ്പ്. പട്ടികയിൽ നിന്ന് വോട്ടർമാരെ ഒഴിവാക്കിയതിലും തിരിച്ചതിലും വ്യാപക പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് പരാതി.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഫ്‌ളാറ്റുകളും വീടുകളും കേന്ദ്രീകരിച്ചു വ്യാപകമായി വോട്ട് ചേർത്തെന്നും രാഷ്‌ട്രീയ പാർട്ടികളുടെ യോഗത്തിൽ കോൺഗ്രസ് ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനിടെ വെള്ളിയാഴ്‌ച വരെ പേര് ചേർക്കാൻ 41,841 പേരും 8780 പ്രവാസികളും അപേക്ഷ നൽകിയിട്ടുണ്ട്.
അതേസമയം, കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്‌ക്കുകൾ തുടങ്ങാൻ സംസ്‌ഥാന സർക്കാർ ഉത്തരവിട്ടു. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്‌ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്‌ക്കുകൾ തുടങ്ങും. ഉന്നതികൾ, മലയോര- തീരാ മേഖലകൾ തുടങ്ങിയ സ്‌ഥലത്തെത്തി ബോധവൽക്കരണം നടത്താൻ അങ്കണവാടി ആശ വർക്കർമാരെയും കുടുംബശ്രീ പ്രവർത്തകരെയും നിയോഗിക്കും.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം








































