തൃശൂർ: ലൈസൻസില്ലാതെ സാനിറ്റൈസർ നിർമ്മിച്ച് വിതരണം നടത്തിയതിന് തൃശൂർ കയ്‌പമംഗലം ബ്രിട്ടോണ എന്റർപ്രൈസസിനെതിരെ കേസ്. തൃശൂർ അസിസ്‌റ്റന്റ് കൺട്രോളർ ഓഫീസ് ഉദ്യോഗസ്‌ഥർ സ്‌ഥാപനത്തിൽ നടത്തിയ മിന്നൽ പരിശോധനയെ തുടർന്നാണ് കേസെടുത്തത്.
കേരളത്തിന് പുറത്തുനിന്നും കൊണ്ടുവരുന്ന സാനിറ്റൈസറുകളുടെ ലേബലുകളിലും കവറുകളിലും പാക്കിങ്ങിലും വ്യത്യാസം വരുത്തി സാനിറ്റൈസറുകൾ വിൽപ്പന നടത്തിയതായും പരിശോധനയിൽ ഉദ്യോഗസ്‌ഥർ കണ്ടെത്തി.
മാനുഫാക്ച്ചറിങ് ലൈസൻസ് ഇല്ലാതെ സാനിറ്റൈസർ നിർമ്മിക്കുന്നത് ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരം 5 വർഷത്തോളം തടവും ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. റെയ്‌ഡിൽ പിടിച്ചെടുത്ത വസ്‌തുക്കളും രേഖകളും കൊടുങ്ങലൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പരിശോധനയിൽ സീനിയർ ഡ്രഗ്‌സ് ഇൻസ്‌പെക്‌ടർ ബെന്നി മാത്യു, ഡ്രഗ്‌സ് ഇൻസ്‌പെക്‌ടർ ഇന്റലിജൻസ് വിഭാഗം എംപി വിനയൻ എന്നിവർ പങ്കെടുത്തു.
Read also: ബുറെവി; ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെന്ന് തിരുവനന്തപുരം കളക്‌ടര്‍







































