ലാഗോസ്: നൈജീരിയയിലെ സ്കൂളിൽ നിന്നും തീവ്രവാദി സംഘടനയായ ബോക്കോഹറാം തട്ടിക്കൊണ്ടുപോയ 330 കുട്ടികളിൽ 17 പേരെ മോചിപ്പിച്ചു. ബാക്കിയുള്ള കുട്ടികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കഡ്സിന സംസ്ഥാന ഗവർണർ അറിയിച്ചു. മോചിപ്പിക്കുന്നതിനിടെ രണ്ട് കുട്ടികൾ മരണപ്പെട്ടു.
തട്ടികൊണ്ടുപോയ വിദ്യാർഥികളിൽ ഭൂരിഭാഗവും അയൽ പ്രവിശ്യയിലെ സാംഫാര വനത്തിലാണ് ഉള്ളത്. രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കുട്ടികളെ മോചിപ്പിക്കുന്നതിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ സേനയെ പ്രദേശത്തേക്ക് അയക്കുമെന്നും കഡ്സിന സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
വെള്ളിയാഴ്ചയാണ് ബോക്കോഹറാം തീവ്രവാദികൾ കുട്ടികളെ തട്ടികൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയവരിൽ അധികവും പെൺകുട്ടികളാണ്. ബാക്കി കുട്ടികളെ കണ്ടെത്തുന്നതിന് ശ്രമങ്ങൾ ഊർജ്ജിതമാക്കിയെന്ന് നൈജീരിയൻ പ്രസിഡണ്ടിന്റെ വക്താവ് ഗർബ ഷെഹു അറിയിച്ചു.
Read also: കർഷകരുടെ ദുരവസ്ഥക്ക് സാക്ഷിയാകാൻ വയ്യ; മനം നൊന്ത് സന്ത് ബാബ ആത്മഹത്യ ചെയ്തു