അബുജ: നൈജീരിയൻ ഭീകരസംഘടന ബൊക്കോ ഹറാമിന്റെ തലവൻ അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടതായി റിപ്പോർട്. ഇക്കാര്യം സ്‌ഥിരീകരിച്ച് ഇസ്‌ലാമിക് സ്‌റ്റേറ്റ് വെസ്‌റ്റ് ആഫ്രിക്ക പ്രോവിൻസ് (ഐഎസ്‌ഡബ്ള്യുഎപി) സന്ദേശം പുറത്തുവിട്ടു. ബൊക്കോ ഹറാമും ഐഎസ്‌ഡബ്ള്യുഎപിയും പരസ്‌പരം പോരടിക്കുന്ന ഗ്രൂപ്പുകളാണ്.
മേയ് 18നു നടന്ന ഏറ്റുമുട്ടലിൽ അബൂബക്കർ സെഖാവോയെ കൊലപ്പെടുത്തി എന്നാണ് ഇസ്‌ലാമിക് സ്‌റ്റേറ്റ് വെസ്‌റ്റ് ആഫ്രിക്ക പ്രോവിൻസ് അവകാശപ്പെടുന്നത്. ബോംബ് പൊട്ടിത്തെറിച്ചാണ് അബൂബക്കർ മരിച്ചതെന്നു സന്ദേശത്തിൽ പറയുന്നു.
അതേസമയം, സ്‍ഫോടക വസ്‌തു പൊട്ടിച്ച് അബൂബക്കർ സെഖാവോ സ്വയം ജീവനൊടുക്കിയതാണെന്നും റിപ്പോർട്ടുകളുണ്ട്. നൈജീരിയൻ രഹസ്യന്വേഷണ വിഭാഗവും ബോക്കോ ഹറാമിനെ സംബന്ധിച്ച് പഠിക്കുന്നവരും അബൂബക്കൾ സെഖാവോയുടെ മരണം സ്‌ഥിരീകരിക്കുന്നുണ്ട്. നൈജീരിയയിൽ 2014ൽ 270ൽ അധികം സ്‌കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടു പോയ സംഭവത്തെ തുടർന്നാണ് ബൊക്കോ ഹറാം കുപ്രസിദ്ധി നേടിയത്.
Read also: കർഷക സമരത്തിനിടെ അറസ്‌റ്റ്; ഹരിയാനയിൽ പോലീസ് സ്‌റ്റേഷന് മുന്നിൽ ഉപരോധം