അബുജ: നൈജീരിയയിൽ തോക്കുകളും ഗ്രനേഡുകളുമായി എത്തിയ അക്രമികൾ ജയിൽ ആക്രമിച്ച് 1,800 തടവുകാരെ രക്ഷപ്പെടുത്തി. 2 മണിക്കൂർ ബോംബിങ്ങും വെടിവെപ്പും ഒന്നിച്ചെത്തിയതോടെ പതറിയ സുരക്ഷാ ഉദ്യോഗസ്‌ഥരെ നോക്കുകുത്തിയാക്കിയാണ് തടവുകാരെ രക്ഷപ്പെടുത്തിയത്.
സമീപത്തെ പോലീസ്, സൈനിക കേന്ദ്രങ്ങളിലും ആക്രമണം ഉണ്ടായതിനാൽ അക്രമികൾക്ക് നേരെ ചെറുത്തുനിൽപ്പോ പ്രത്യാക്രമണമോ ഉണ്ടായില്ല. രാജ്യം ഭയക്കുന്ന ഭീകര കുറ്റവാളികൾ വരെ രക്ഷപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. രാജ്യത്ത് നിരോധിക്കപ്പെട്ട ഐപിഒപി എന്ന സംഘടനയിലെ അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന.
Read also: തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ നിന്നും പിടികൂടിയത് 331.56 കോടി രൂപ