ന്യൂഡെൽഹി : രാജ്യത്ത് തിരഞ്ഞെടുപ്പു നടക്കുന്ന എല്ലാ സംസ്‌ഥാനങ്ങളിൽ നിന്നുമായി പിടികൂടിയത് 331.56 കോടി രൂപ. തിരഞ്ഞെടുപ്പു ദിവസം രാവിലെ വരെയുളള കണക്കാണിത്. ഇതിൽ ഏറ്റവും കൂടുതൽ തുക പിടികൂടിയത് തമിഴ്‌നാട്ടിൽ നിന്നുമാണ്. 236.51 കോടി രൂപയാണ് ഇവിടെ നിന്നും പിടികൂടിയത്. കൂടാതെ ബംഗാളിൽ നിന്ന് 40.27 കോടിയും അസമിൽ നിന്ന് 26.69 കോടിയും പുതുച്ചേരിയിൽ നിന്ന് 5.45 കോടിയും പിടികൂടി.
കേരളത്തിൽ നിന്നും ഈ തിരഞ്ഞെടുപ്പ് കാലയളവിൽ പിടികൂടിയത് 22.64 കോടി രൂപയാണ്. ഒപ്പം തന്നെ 49.21 കോടി രൂപയുടെ സ്വർണമടക്കമുള്ള ലോഹങ്ങളും 5.01 കോടി രൂപയുടെ മദ്യവും സംസ്‌ഥാനത്തു നിന്നു പിടികൂടിയിട്ടുണ്ട്. കൂടാതെ തിരഞ്ഞെടുപ്പ് അടുത്ത കാലത്ത് അനധികൃതമായി കടത്താൻ ശ്രമിച്ച 4.05 കോടി രൂപ വിലമതിക്കുന്ന 812.01 കിലോ ലഹരിവസ്‌തുക്കളും കേരളത്തിൽ നിന്നും പിടിച്ചെടുത്തു.
തമിഴ്നാട്ടിൽ നിന്നു പിടിച്ചെടുത്തത് 176.22 കോടി രൂപയുടെ സ്വർണമടക്കമുള്ള ലോഹങ്ങളും 5.24 കോടി രൂപയുടെ മദ്യവുമാണ്. പുതുച്ചേരിയിൽ നിന്നും 27.42 കോടി രൂപയുടെ സ്വർണ്ണവും 70 ലക്ഷം രൂപയുടെ മദ്യവും പിടിച്ചെടുത്തപ്പോൾ, അസമിൽ നിന്നും ബംഗാളിൽ നിന്നും യഥാക്രമം 39.34 കോടി രൂപയുടെയും 23.5 കോടി രൂപയുടെയും മദ്യവും പിടികൂടി.
Read also : ഗാർഡുമാർക്ക് നേരെ മുളകുപൊടി വിതറി; രാജസ്‌ഥാനിൽ 16 തടവുകാർ ജയിൽ ചാടി