അബുജ: നൈജീരിയയിൽ വീണ്ടും കുട്ടികൾക്ക് നേരെ അതിക്രമം. സംഫാറ സംസ്‌ഥാനത്തെ കയ എന്ന ഗ്രാമത്തിലെ ഹൈസ്‌കൂളിൽ നിന്ന് 73 കുട്ടികളെ തട്ടിക്കൊണ്ട് പോയി. സ്‌കൂളിൽ അതിക്രമിച്ച് കയറിയ അക്രമികൾ തോക്കുചൂണ്ടിയാണ് കുട്ടികളെ കടത്തിയത്. കുട്ടികളെ രക്ഷിക്കാൻ സൈന്യത്തിന്റെ സഹായത്തോടെ നടപടികൾ ആരംഭിച്ചതായി സംഫാറ പോലീസ് വക്‌താവ് മുഹമ്മദ് ഷെഹു മാദ്ധ്യമങ്ങളോട് പറഞ്ഞു.
നൈജീരിയയിൽ സ്‌കൂളുകൾ ആക്രമിച്ച് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. കഴിഞ്ഞ ഡിസംബർ മുതൽ ആയിരക്കണക്കിന് കുട്ടികളെയാണ് വടക്കൻ നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ട് പോയത്. മിക്ക സംഭവങ്ങളും സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.
വൻ തുകയാണ് കുട്ടികളെ വിട്ടുനൽകാൻ അക്രമികൾ ആവശ്യപ്പെടുന്നത്. മോചനദ്രവ്യം നൽകുന്നവരുടെ കുട്ടികളെ വിട്ടയക്കും. അല്ലാത്തവർ കൊല്ലപ്പെടുകയാണ് ചെയ്യുക. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയാൻ നൈജീരിയൻ സർക്കാർ നിരവധി പദ്ധതികൾ തയ്യാറാക്കിയെങ്കിലും ഫലമുണ്ടായില്ല.
Also Read: കൊല്ലത്ത് അമ്മയ്‌ക്കും മകനും നേരെ സദാചാര ഗുണ്ടായിസം; പ്രതി റിമാൻഡിൽ