ശ്രീനഗർ: നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ട ശൃംഖലയിലെ 6 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ അവന്തിപുരയിൽ നിന്നാണ് സൈന്യവും സിആർപിഎഫും ചേർന്ന് ഇവരെ അറസ്റ്റ് ചെയ്തത്. ത്രാൽ, സംഗം മേഖലകളിൽ ഗ്രനേഡ് ആക്രമണങ്ങൾ നടത്താൻ ഇവർ ഭീകരരെ സഹായിച്ചുവെന്ന് പോലീസ് അറിയിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്ഫോടക വസ്തുക്കൾ അടക്കം ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഭീകരർക്ക് സഹായങ്ങൾ ചെയ്ത് നൽകുന്ന ഇവർ പാകിസ്ഥാനിൽ നിന്നുള്ളവരുമായും ബന്ധം പുലർത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള രണ്ടുപേരെ കഴിഞ്ഞ മാസം അവന്തിപുരയിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ബിലാൽ അഹമ്മദ് ചോപൻ, മുർസലീൻ ബഷീർ ഷെയ്ഖ് എന്നിവരെയാണ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തത്. ഇവർ ഭീകരരെ വിവിധ ഇടങ്ങളിൽ എത്തിക്കുകയൂം അവർക്ക് ആയുധങ്ങൾ എത്തിച്ച് കൊടുക്കുകയും ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
Read also: കെയിൻ എനർജി കേസ്; അന്താരാഷ്ട്ര കോടതിയിൽ ഇന്ത്യക്ക് തിരിച്ചടി







































