പാലക്കാട്: പാലക്കാട് വാളയാർ സഹോദരിമാരുടെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി സർക്കാർ വിജ്ഞാപനം ഇറക്കി. പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് അനുമതി നൽകിയതിനെ തുടർന്നാണ് വിജ്ഞാപനം ഇറങ്ങിയത്.
കേസന്വേഷണത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും വരെ സമരം തുടരുമെന്ന് അറിയിച്ച പെൺകുട്ടികളുടെ മാതാവ് പാലക്കാട് അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു.
പെൺകുട്ടികളുടെ കുടുംബത്തിന്റെയും വാളയാർ സമര സമിതിയുടെയും ആവശ്യം പരിഗണിച്ചാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. നേരത്തെ തീരുമാനമെടുത്തെങ്കിലും വിജ്ഞാപനം ഇറക്കുന്നതിലെ നിയമ തടസമായിരുന്നു നടപടി വൈകിയതിന് കാരണം.
ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് പാലക്കാട് പോക്സോ കോടതി തുടരന്വേഷണ അനുമതി നൽകിയതോടെ നിയമതടസം നീങ്ങി. ഉദ്യോഗസ്ഥർക്ക് എതിരെ സർക്കാർ നടപടിയെടുക്കും വരെ പാലക്കാട് സ്റ്റേഡിയം ബസ്റ്റാന്റിന് സമീപത്തെ സമരപ്പന്തലിൽ സത്യാഗ്രഹമിരിക്കാനാണ് കുട്ടികളുടെ മാതാവിന്റെ തീരുമാനം.
Read Also: വാക്സിനേഷൻ; പാലക്കാട് ജില്ലയിൽ ആദ്യ ഡോസ് സ്വീകരിച്ചത് 6362 പേർ