ചെന്നൈ: കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച കർഷകർക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ നടന് സിദ്ധാര്‍ഥ്. ബാബറി മസ്ജിദ് തകർക്കാൻ ആഹ്വാനം ചെയ്തവരുടെ കൂട്ടാളികൾ സമാധാനപരമായി പ്രതിഷേധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുന്നത് എന്തൊരു വൈരുദ്ധ്യമാണെന്ന് അദ്ദേഹം ചോദിച്ചു.
”ഒരു കെട്ടിടം തകര്‍ത്ത് താറുമാറാക്കിയ വിഢികളായ തെമ്മാടിക്കൂട്ടത്തെ നമ്മള് സ്നേഹിക്കുകയും ആഘോഷിക്കുകയും നീതിന്യായപരമായി കുറ്റവിമുക്തരാക്കുകയും ചെയ്തു. ആ ക്രൂരമായ കുറ്റകൃത്യത്തിന്റെ വക്താക്കളാണ് ഇന്ന് സമാധാനപരമായ പ്രതിഷേധത്തെക്കുറിച്ച് രാജ്യത്ത് പ്രഭാഷണം നടത്തുന്നുന്നത്. മലക്കം മറിച്ചിലാണ് വിരോധാഭാസം. അഭിപ്രായ വ്യത്യാസം തന്നെയല്ലെ ദേശസ്നേഹം. ജയ്ശ്രീറാം” സിദ്ധാർഥ് പറഞ്ഞു
അതേസമയം ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് ഡെൽഹിയിൽ ഉണ്ടായ സംഘർഷത്തിൽ ഇതുവരെ 15 കേസുകൾ ഡെൽഹി പോലീസ് രജിസ്റ്റർ ചെയ്തു. ഐടിഒയിൽ നടന്ന സംഘർഷത്തിൽ കൊല്ലപ്പെട്ട കർഷകനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കൂടാതെ, പോലീസിന് നേരെ വാൾ വീശിയ നിഹാങ്ക് സിഖുകാർക്കെതിരെയും കേസെടുത്തു. നഗരത്തിൽ അക്രമം നടത്തി, പോലീസ് വാഹനം തകർത്തു, സ്വകാര്യ വാഹനങ്ങൾക്ക് കേടുപാട് വരുത്തി തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
Read also: ട്രാക്ടർ റാലി സംഘർഷം; കൊല്ലപ്പെട്ട കർഷകനെയും പ്രതിചേർത്ത് ഡെൽഹി പോലീസ്