മേപ്പാടി: വയനാട്ടിൽ വിനോദസഞ്ചാരി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ അറസ്റ്റില്‍. റിസോർട്ട് ഉടമകളായ റിയാസ്, സുനീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മേപ്പാടി എളമ്പിലേരിയിലെ റെയിൻ ഫോറസ്റ്റ് റിസോർട്ട് ഉടമകളാണ് ഇവർ. ഇവരുടെ റിസോർട്ടിലെത്തി ടെന്റിൽ താമസിച്ചിരുന്ന കണ്ണൂർ സ്വദേശിനി ഷഹാന സത്താറാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
റിസോർട്ടിലെ ടെന്റുകളിലൊന്നിൽ ബന്ധുക്കൾക്കൊപ്പം താമസിച്ചിരുന്ന ഷഹാന പുറത്തിറങ്ങിയപ്പോൾ ആന ഓടിച്ചു വീഴ്ത്തി ആക്രമിക്കുകയായിരുന്നു. ബന്ധുക്കൾ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടർന്നു. പിന്നീട് ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അപകടത്തെ തുടർന്ന് മേപ്പാടി പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും, ഹോം സ്റ്റേകള്‍ക്കും സ്റ്റോപ്പ് മെമ്മോ നല്കാന് പഞ്ചായത്ത് തീരുമാനം എടുത്തിരുന്നു. അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകൾക്ക് നേരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.
Read Also: വിഎസ് അച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവച്ചു